ഞാൻ: അതു കുഴപ്പമില്ല അമ്മേ. എനിക്ക് സുധിയുടെ വണ്ടി കൊണ്ടുപോയി കൊടുക്കണം.
അമ്മ: എന്നാലും ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ.
ഞാൻ: അവൻ ഇവിടെ എത്തിയോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, കാരണം ആ മഴയത്ത് എൻറെ മൊബൈൽ ഓഫ് ആയി പോയി. അതൊന്ന് റിപ്പയറിങ്ങിന് കൊടുക്കണം, തൽക്കാലം ഉപയോഗിക്കാൻ ഒരു ചെറിയ മൊബൈൽ വാങ്ങുകയും വേണം. ഞാൻ വേഗം വരാം അമ്മേ.
ഞാൻ വണ്ടിയെടുത്ത് നീങ്ങവെ വീട്ടിലേക്ക് നോക്കുമ്പോൾ സിറ്റൗട്ടിൽ സീത വന്നു നിൽപ്പുണ്ട്. അമ്മ ഇങ്ങോട്ട് വന്നതുകൊണ്ട് നോക്കുന്നത് ആയിരിക്കും. ടൗണിൽ ചെന്ന് മൊബൈൽ കടയിൽ കയറി. എൻറെ ഓഫ് ആയ മൊബൈൽ അവരെ കാണിച്ചപ്പോൾ, മഴനനഞ്ഞതുകൊണ്ട് എന്തൊക്കെയോ അടിച്ചു പോയി എന്നു പറഞ്ഞു. ഞാനൊരു Nokia 1100 ഫോൺ വാങ്ങി, അപ്പോൾ തന്നെ അതിൽ സിം ഇട്ടു. സുധിയെ വിളിച്ചു, അവൻ രാവിലെ അവിടുന്ന് പുറപ്പെട്ടു എന്ന് പറഞ്ഞു. ഉച്ച ആകുമ്പോൾ തമ്പാനൂർ സ്റ്റാൻഡിൽ എത്തുമെന്നും പറഞ്ഞു. അവനോട് സ്റ്റാൻഡിൽ എത്തുമ്പോൾ വിളിക്കാൻ പറഞ്ഞു, പബ്ലിക് ലൈബ്രറിയിൽ കയറി. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ “പറയൂ പരാതി നീ കൃഷ്ണേ” എന്നാ കവിത വായിച്ചു കൊണ്ടിരിക്കുമ്പോൾ, എൻറെ മൊബൈൽ റിങ്ങ് ചെയ്തു. നോക്കിയപ്പോൾ ഇവിടത്തെ അച്ഛനാണ്.
ഞാൻ: ഹലോ
അച്ഛൻ: മോൻ എവിടെയാണ്?
ഞാൻ: ടൗണിൽ ഉണ്ട്. ഫോൺ നന്നാക്കാൻ കൊടുക്കാം എന്ന് കരുതി വന്നതാണ് പക്ഷേ അത് ശരിയാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ചെറിയൊരു ഫോൺ വാങ്ങി. പിന്നെ സുധി അവിടെനിന്ന് പോന്നിട്ടുണ്ട്, സുധിക്ക് ഈ വണ്ടി കൊടുക്കണം. അച്ഛൻ എവിടെയാണ്?
അച്ഛൻ: ഞാൻ വീട്ടിലുണ്ട്. എനിക്ക് മോനെ അത്യാവശ്യമായി ഒന്ന് കാണണം, ഇവിടെ വരെ വരാൻ പറ്റുമോ?
ഞാൻ: അത്യാവശ്യമാണെങ്കിൽ ഞാൻ വരാം, വണ്ടി ഞാൻ പിന്നെ കൊണ്ടുവന്നു കൊടുത്തു കൊള്ളാം.
അച്ഛൻ: എന്നാൽ മോൻ വേഗം വാ.
ഞാൻ ലൈബ്രറിയിൽ നിന്നും ഇറങ്ങി, വണ്ടിയുമെടുത്ത് വീട്ടിലേക്കു പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പുറത്തെങ്ങും ആരുമില്ല. ഞാൻ ഹാളിലേക്ക് കയറുമ്പോൾ, അച്ഛനും അമ്മയും സെറ്റിയിലും വലതു സൈഡിൽ കിടക്കുന്ന സെറ്റിയുടെ കസേരയിൽ സീതയും ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ അച്ഛൻ, ഇടതു സൈഡിൽ കിടക്കുന്ന സെറ്റിയുടെ കസേരയിലേക്ക് ചൂണ്ടിക്കാണിച്ചു. ഞാൻ അതിൽ ഇരുന്നു.
അച്ഛൻ: ഞാൻ രമണി വിളിച്ചിട്ട് വന്നതാണ്, മോൻ ആഹാരം കഴിക്കാതെ ആണ് ഇവിടെ നിന്നു പോയത് എന്നു പറഞ്ഞു.
ഞാൻ: അമ്മയോട് വേഗം വരാം എന്ന് പറഞ്ഞാണല്ലോ ഞാൻ പോയത്, അവിടെ ചെന്നപ്പോൾ സുധി അവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞതുകൊണ്ട് നിന്നു പോയതാണ്.
അച്ഛൻ: നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം? നിങ്ങൾ രണ്ടുപേരും മര്യാദയ്ക്ക് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞത് തീർക്കണം. ഇവിടെവെച്ച് വേണ്ട, ഒന്നു പുറത്തു പോയിട്ട് വരു. അപ്പോൾ തന്നെ നിങ്ങളുടെ പകുതി പ്രശ്നം അതോടെ തീരും. എവിടേക്കാണ് എന്നുവച്ചാൽ പൊയ്ക്കോളൂ. സുധി യോട് വണ്ടി ഇവിടെ വന്ന് എടുക്കാൻ പറയുക. സീത പോയി റെഡിയാകു. ഇവിടെ വെച്ച് സംസാരിച്ചാൽ നിങ്ങൾക്ക്