അടങ്ങിയിരിക്കില്ല.
ഒരു നിമിഷം ലക്ഷ്മിയുടെ മനസ് ആർദ്രമായി.
പക്ഷെ നിമിഷ നേരം കൊണ്ട് ആ മനസ് കല്ലായി പരിണാമം പ്രാപിച്ചു.
ഇല്ല ഒരിക്കലുമില്ല.
തന്റെ ദേവേട്ടന്റെ മുഖസാദൃശ്യവുമായി ജനിച്ചവൻ അവൻ തന്റെ കണ്മുന്നിൽ വേണ്ട.
തന്റെ ദേവേട്ടന്റെ മുഖം അത് മാറ്റാർക്കും വേണ്ട.
അത് താൻ സഹിക്കില്ല.
ലക്ഷ്മി ഒന്നും മിണ്ടാതെ സദ്യ കഴിക്കുന്നതിൽ ശ്രദ്ധ തിരിച്ചു.
പായസം വിളമ്പാനെത്തിയ അനന്തുവിനെ കണ്ടതും ലക്ഷ്മിക്ക് വിറഞ്ഞു കയറി.
അവൾ എണീറ്റു പോകുവാനായി ഭാവിച്ചതും സീത അവളുടെ കയ്യിൽ പിടിച്ചു ബലമായി അവിടെ ഇരുത്തിച്ചു.
പണ്ട് തന്റെ പിറന്നാളിന് ഇതുപോലെ ദേവേട്ടൻ വിളമ്പിയ മധുരം ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.
അനന്തു വിളമ്പി വച്ചിട്ട് പോയ പായസത്തിലേക്ക് അവൾ കണ്ണു നട്ടിരുന്നു.
ശേഷം ആ സ്റ്റീൽ ഗ്ലാസ് എടുത്ത് ഒരു കവിൾ പായസം മടിയോടെ നുണഞ്ഞിറക്കി.
ലക്ഷ്മിക്ക് വല്ലാത്തൊരു ആശ്ചര്യം തോന്നി.
അന്ന് ദേവേട്ടൻ വിളമ്പിയ അതേ പായസത്തിന്റെ രുചി.
ഹോ ഒരു മാറ്റവുമില്ല.
അതുപോലെ തന്നെ.
ഈ രുചി തന്റെ മനസിനെ വല്ലാതെ പരിപോഷിപ്പിക്കുന്നു.
ലക്ഷ്മിയുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.
മനസ് ഒന്നു തണുത്തത് പോലെ.
അവൾ വയറു നിറയെ ആ പായസം കുടിച്ചു.
അതിന്റെ മാധുര്യം അവളുടെ മനതാരിലേക്ക് അലയടിച്ചു.
അനന്തുവിനോട് മനസിനുള്ളിൽ ചെറിയൊരു സ്നേഹവും വാത്സല്യവും അവൾക്ക് മുളപൊട്ടി തുടങ്ങി.
അപ്പോഴാണ് അനന്തുവിനെ തല്ലിക്കാനായി കിങ്കരന്മാരെ ഏർപ്പാടാക്കിയ കാര്യം അവൾ ഓർത്തത് തന്നെ.
പെട്ടന്ന് തന്നെ ലക്ഷ്മി ചാടിയെണീറ്റു പോയി കൈ കഴുകി.