: അപ്പൊ ഷി….
: അവളും പങ്കെടുക്കും….
അമലൂട്ടാ….. ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് പക്ഷെ എന്റെ മോളെ അറിഞ്ഞുകൊണ്ട് ചതിക്കാൻ പറ്റില്ലെന്ന്. അത് തന്നെയാ എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്. നീ എന്നോട് ക്ഷമിക്ക്.
: ഈ ഒരു കാരണം കൊണ്ട് തന്നെയാണ് ഞാൻ അവൾക്ക് ആശ കൊടുക്കാതിരുന്നതും, തുഷാരയെ കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചതും. എന്റെ കല്യാണം ഉറപ്പിച്ചു കണ്ടാൽ എങ്കിലും അവൾ കാര്യങ്ങൾ മനസിലാക്കി എന്നെ മറക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഷി ഞാൻ കരുതിയത് പോലത്തെ പെണ്ണല്ല. എന്ത് തന്നെ സംഭവിച്ചാലും അവളുടെ മനസിൽ എനിക്കുള്ള സ്ഥാനം അത്രയ്ക്ക് വലുതാണെന്ന് ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മനസിലാക്കിയതാണ്. അങ്ങനെ ഒരാളെ കണ്മുന്നിൽ വച്ചിട്ട് ഞാൻ എങ്ങനെ കണ്ടില്ലെന്ന് നടിക്കും… ഇതിന് ഒരു ഉത്തരം അമ്മായി തരുമോ….
: അപ്പൊ നീ പറഞ്ഞുവരുന്നത് തുഷാരയെ വേണ്ടെന്ന് വച്ചിട്ട് ഷിൽനയെ കല്യാണം കഴിക്കാം എന്നാണോ…
: അങ്ങനെ പറയാൻ എനിക്ക് യോഗ്യത ഇല്ലല്ലോ… കാരണം അവളുടെ അമ്മയെ ഞാൻ അല്ലെ പിഴപ്പിച്ചത് അല്ലെ…
: അമലൂട്ടാ…. നീ വേണ്ടാത്ത അർത്ഥം ഒന്നും ഇതിന് കൊടുക്കേണ്ട. നിങ്ങൾ തമ്മിലുള്ള കല്യാണം എന്തായാലും നടക്കാൻ പോകുന്നില്ല. അങ്ങനെ നടക്കണമെങ്കിൽ നിത്യയെ നീ കൊല്ലേണ്ടി വരും. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. കാരണം എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല അമലൂട്ടാ…. നീ എന്നെ ഒന്ന് മനസിലാക്ക്.
: എനിക്ക് അറിയാഞ്ഞിട്ടല്ല അമ്മായി…. എങ്കിലും ഷിൽനയെ ഓർക്കുമ്പോൾ പാവം തോനുന്നു. അവൾ എല്ലാം വേണ്ടെന്ന് വച്ചത് അവളുടെ അമ്മയ്ക്ക് വേണ്ടി അല്ലെ. ഇത്രയും വിശാല മനസുള്ള പെണ്ണിനെ വേറെ കാണാൻ കിട്ടുമോ… എന്നിട്ട് അവളുടെ ദുഃഖം ഞാൻ കാണാതെ പോയാൽ….
അല്ലെങ്കിൽ അവളുടെ കല്യാണം നടക്കട്ടെ ആദ്യം. എന്നിട്ട് മതി എന്റേത്. അവൾക്ക് ഒരു ജീവിതം ഉണ്ടായിട്ട് മതി എനിക്ക്.
: നീ എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്. ഇതൊന്നും നടക്കില്ല അമലൂട്ടാ… അവളുടെ കല്യാണം ഒരു വർഷം കഴിയാതെ പറ്റില്ല…
അവളെ കെട്ടിക്കുന്നതിലും നല്ലതല്ലേ നിന്നെ കെട്ടിച്ചു വിടുന്നത്. വേണമെങ്കിൽ നമുക്ക് ഉടനെ നടത്താമല്ലോ കല്യാണം.
: അപ്പൊ ഞാൻ ഇത്രയും നേരം പറഞ്ഞതിന് ഒന്നും ഒരു വിലയും ഇല്ല അല്ലേ… എന്റെ കെട്ട് കഴിഞ്ഞാൽ മോള് ഇതൊക്കെ മറന്ന് ആ ഗൾഫ് കാരന്റെ കൂടെ സുഖമായി ജീവിക്കും എന്നാണോ അമ്മായി കരുതിയത്. ആണെങ്കിൽ തെറ്റി. അവളേ ഷിൽനയാ… നിങ്ങൾക്ക് ആർക്കും മനസിലായിട്ടില്ല അവളെ.
: അതോർത്ത് നീ വിഷമിക്കണ്ട….. അതൊക്കെ കുറച്ചു കഴിയുമ്പോ ശരിയാവും…