“സർ അതുല്യ ട്രെയിനിയായിട്ടാണ് ജോലിചെയ്യുന്നത്. അവിടെ സാലറി വളരെ കുറവാണ്. ചിലപ്പോൾ വീട്ടിൽനിന്നായിരിക്കും ഹോസ്റ്റൽ ഫീ അടക്കാനുള്ള പൈസ കൊടുക്കുക.
നാല് മാസം മുൻപ് എന്റെ കൈയ്യിൽ നിന്നും ഹോസ്റ്റൽ ഫീസ് അടക്കാൻ അയ്യായിരം രൂപ വാങ്ങിച്ചിരുന്നു. അതേമാസം ഫീ അടക്കാൻ വീട്ടിൽനിന്നും പൈസ കൊടുത്തു. പക്ഷെ അവൾ മറ്റെന്തോ ആവശ്യത്തിന് ആ പൈസ എടുത്തതുകൊണ്ടായിരുന്നു എന്നോട് ചോദിച്ചത്. രാവിലെതന്നെ ഞാൻ പൈസകൊടുത്തു അവൾ അതുമായി ഓഫീസിലേക്ക് പോയി.വൈകുന്നേരം തിരിച്ചുവന്നപ്പോൾ ഞാൻ കൊടുത്ത അയ്യായിരം കളഞ്ഞുപോയിയെന്ന് എന്നോട് പറഞ്ഞു. പക്ഷെ അവൾക്കത് ബാഗിൽ വച്ചതായി നല്ല ഓർമ്മയുണ്ട്. പിന്നീട് അത് പുറത്തേക്ക് എടുത്തില്ലന്നു പറഞ്ഞു.”
“എന്നിട്ട്.”
രഞ്ജൻ ചോദിച്ചു.
ഇടക്കിടക്ക് പൈസ മോഷണം പോകുന്നത് പതിവായി. ഒരു ദിവസം അതുല്യക്ക് കൊടുത്ത അയ്യായിരംരൂപ നീനയുടെ ബാഗിനിന്നും കിട്ടി. ആദ്യം വിസമ്മതിച്ചു. പിന്നീട് അവളുടെ ചേച്ചിയെ വിവരം അറിയിച്ചു. ചേച്ചി വന്നു ഞങ്ങൾ കാര്യങ്ങൾ അവരോട് പറഞ്ഞു. അവസാനം അവൾ സമ്മതിച്ചു. അവളാണ് പൈസ എടുത്തത് എന്ന്.”
“ഈ അയ്യായിരം അതുല്യയുടെയാണെന്ന് എങ്ങനെ മനസിലായി.നോട്ടിന്റെ സീരിയൽ നമ്പർ നിങ്ങൾ നോട്ട് ചെയ്തിരുന്നോ? ഈ അയ്യായിരം അവൾക്ക് വേറെ ആരെങ്കിലും കൊടുത്തതായികൂടെ .?”
അനസ് ചോദിച്ചു.
“സർ, അയ്യായിരം രൂപയും ഒരു ബില്ലുംകൂടെ റബർബാന്റ് ഇട്ടുവച്ചതായിരുന്നു. അതോടുകൂടെയാണ് അതുല്യക്ക് നീനയുടെ ബാഗിൽനിന്നും കിട്ടിയത്. അങ്ങനെയായതുകൊണ്ടാണ് ഞങ്ങൾക്ക് മനസിലായത്. ഇല്ലങ്കിൽ ഇന്നും തിരിച്ചറിയില്ലായിരുന്നു. അവളുടെ അപ്പന് ഡയമണ്ട് ബിസ്നെസാണ്. അത്യാവശ്യം ചുറ്റുപാടുള്ള അവൾ എന്തിനാ പൈസ മോഷ്ടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. സർ ഇത് വീട്ടിൽ അറിഞ്ഞാൽ ഹോസ്റ്റൽ ഫീ അടക്കാൻതന്ന പൈസയെവിടെ എന്നചോദ്യം വരും അതുപേടിച്ചിട്ടാണ് അതുല്യ പറയരുതെന്നുപറഞ്ഞത്.”
“എന്നിട്ട് അവൾ ആ പണം എന്തുചെയ്തു?”