അവൾ റിയാസിന്റെ വിളിയിൽ ഞെട്ടി.
“….നന്ദിനി….ആ പടങ്ങൾ എപ്പോഴും സേഫായിരിക്കും…ഇവിടെ നടന്ന കാര്യങ്ങൾ മറ്റാരോടും പറയാതിരുന്നാൽ…പറയാതിരുന്നാൽ മാത്രം…”.
“…അതിന്…അതിന്…ഞാൻ ആരുടെ അടുത്തും പറഞ്ഞീട്ടില്ലല്ലോ…. പിന്നെ എന്തിനാണ് എന്നോട് നിങ്ങൾ ഈ പാതകം ചെയ്തേ….”.
“….ഇതെല്ലാം അവനവന്റെ നിലനില്‍പ്പിന് വേണ്ടി ചെയ്യുന്നതല്ലേ….ഒരു പക്ഷെ നീ ലൈലമ്മായിയെ നടന്ന കാര്യങ്ങള്‍ വിളിച്ചു പറഞ്ഞില്ലായിരുന്നു എങ്കില്‍ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു….വികാരങ്ങള്‍ പലര്‍ക്കും പലസമയങ്ങളില്‍ അടക്കിവയ്ക്കാന്‍ സാദ്ധിക്കാത്ത്ത അവസ്ഥ ഉണ്ടായെന്നു വരും…ആ നിമിഷങ്ങളില്‍ ആ തെറ്റ് അവര്‍ക്ക് തെറ്റാല്ലാതെയായി തോന്നാം…സത്യത്തില്‍ അവരെ അങ്ങനെയൊരു അവസ്ഥയില്‍ എത്തിക്കുന്നത് സാഹചര്യവും, മനസ്സിലെ അടങ്ങാത്ത തേങ്ങലും അല്ലെ….അല്ലെ നന്ദിനി…???.”.
റിയാസ്സ് അവളെ നോക്കികൊണ്ട് ചോദിച്ചു. എന്താണ് അവന്‍ പറഞ്ഞുവരുന്നതെന്ന് മുഴുവനായും മനസ്സിലായില്ലെങ്കിലും അവള്‍ അനുദാവപൂര്‍വ്വം അവനെ നോക്കി ഇമവെട്ടാതെയിരുന്നു.
“…ഇവിടെ പാത്തൂ ഉമ്മയും ഞാനും തമ്മില്‍ അങ്ങനെയോന്നാണ് സംഭവിച്ചത്….നന്ദിനി കാര്യങ്ങളെ കുറച്ചു കൂടി മറ്റുള്ളവരുടെ കണ്ണില്‍ കൂടി കാണണം…. സത്യത്തില്‍ വികാരത്തിന് അങ്ങനെ കുറച്ച് കുസൃതികള്‍ ഉണ്ട്….എല്ലാം നീ മറന്നുകളാ നന്ദിനി…”.
റിയാസ്സ് കുറച്ചുകൂടി തന്ത്രപരമായി കാര്യങ്ങള്‍ അവളുടെ മിന്നില്‍ അവതരിപ്പിച്ചു. സംസാരത്തിന്റെ അവസാന ഘട്ടത്തില്‍ അവളുടെ മുഖം മങ്ങുന്നുണ്ടായിരുന്നു.
“…റിയാസ്സേട്ടാ….എനിക്കിന്നലെ നഷ്ട്ടപ്പെട്ടത് എന്താനെന്നറിയില്ലേ ….ഒരു പെണ്ണിന് ചാരിത്രം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ …പിന്നെ…സത്യത്തില്‍ ഞാനിപ്പോഴും ആത്മഹത്യക്ക് മുതിരാത്തത് തന്നെ ജീവിക്കാന്‍ ഉള്ള കൊതികൊണ്ടാണ്….”
“….നന്ദിനി…സത്യത്തില്‍ ഇന്നലെ സംഭവിച്ചത്….”.
റിയാസ്സ് വിശദ്ദീകരിക്കുന്നതിന് മുന്പേ നന്ദിനി അവനെ തടഞ്ഞുകൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“….മരണം …സത്യത്തില്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങുകയാണ്ണ്‍ ….എന്തിന് ജീവിക്കണം…ഈ ലോകത്തില്‍ സാധാരണ പെണ്ണിനെ പിച്ചി ചീന്തുന്ന ലോകം ….കാര്യസാധനത്തിനായി മറ്റുള്ളവര്‍ക്ക് ഉപകരണം മാത്രം….”