കടന്നല് കുത്തിയ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ ആന്റി പറഞ്ഞു
മതിയെടി വിട്ടേക്ക് ഇപ്പോഴേലും ഇങ്ങ് എത്തിയല്ലോ നീ അവന് കുടിക്കാനെന്തേലും കൊടുക്ക് എന്നും പറഞ്ഞ് അമ്മ മുന്നോട്ട് വന്നു
ആ ഫ്രിഡ്ജിൽ ജ്യൂസിരിപ്പുണ്ട് വേണേൽ എടുത്ത് കുടിക്കട്ടെ വൈകി വന്നവരെ സൽക്കരിക്കാനൊന്നും എന്നെ കിട്ടില്ല
ആന്റിയുടെ കോപം തണുത്തിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാൻ അടികൊണ്ട കാലും തടവി ഫ്രിഡ്ജിൽ നിന്നും ജ്യൂസും എടുത്ത് സാളയിലേക്ക് നടന്നു
നേരെ ചെന്നു പെട്ടത് രഞ്ജിത്തിന്റെ മുൻപിൽ
ഡാ നീ ആ ബൈക്കൊന്നെടുത്തേ രാഘവേട്ടന്റെ കടേന്ന് കുറച്ച് സാധനങ്ങൾ വാങ്ങണം അവൻ എന്നോട് പറഞ്ഞു
നീ ഇതുവരെ സാധനങ്ങളൊന്നും വാങ്ങി കഴിഞ്ഞില്ലെ ?
അതെങ്ങനാ ഞാൻ ഒരാളു കിടന്ന് ഓടണ്ടേ എല്ലാത്തിനും ഇപ്പോ വന്ന് കേറീട്ട് ചോദിക്കുവാ കയിഞ്ഞില്ലേന്ന്
അവന്റെ ആ സംസാരം എന്റെ നെഞ്ചിൽ തറിച്ചതു പോലെ തോന്നി
ഡാ ഒരു മിനിറ്റ് കല്യാണ പെണ്ണിനെ ഒന്ന് മുഖം കാണിചേച്ച് ഇപ്പോ വരാം എന്നും പറഞ്ഞ് ഞാൻ മുകളിലേക്കുള്ള പടികൾ കേറീ
(തുടരും)