Ente Ormakal – 23

Posted by

മീനും ഉണ്ടായിരുന്നു. നന്നായിത്തന്നെ ഞാന്‍ തട്ടി. ആന്റി ഉത്സവത്തിന് വരുന്നില്ല എന്ന് പറഞ്ഞു. ഉറക്കം കളഞ്ഞുള്ള ഒരു പണിക്കും ആന്റി ഇല്ലത്രേ. അങ്ങനെ ഞങ്ങള്‍ അമ്പലപറമ്പില്‍ എത്തി. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ആളുകള്‍ ഉണ്ടായിരുന്നു അവിടെ. തിങ്ങി നിറഞ്ഞ ജനക്കൂട്ടം. ഇഷ്ടം പോലെ പെണ്ണുങ്ങളും കുട്ടികളും. പല സ്ത്രീകളുടെയും കണ്ണുകള്‍ എന്റെ നേരെ നീളുന്നത് കണ്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ തക്ക സൌന്ദര്യം എനിക്കുണ്ട്. അതോ അവര്‍ ചുമ്മാ നോക്കിയതാണോ. പാക്കരേട്ടന്‍ നല്ല പൂസായിരുന്നു. എന്നിട്ടും ഒരു കാല്‍ക്കുപ്പി ചാരായം ആശാന്‍ മടിക്കുത്തില്‍ കരുതിയിരുന്നു.

ഞങ്ങള്‍ ഇരുകരയിലെയും ഒരുക്കങ്ങളും മറ്റും കണ്ടു ഒന്ന് കറങ്ങി. ഏതോ എഴുന്നെള്ളത്ത് വന്ന് അമ്പലത്തില്‍ കയറിയ ശേഷമേ കലാപരിപാടികള്‍ ആരംഭിക്കൂ. ചെണ്ടമേളവും പക്കവാദ്യവും ഒക്കെയായി എഴുന്നെള്ളത്ത് വരുന്നുണ്ടായിരുന്നു. വലിയ ഒരു ജനക്കൂട്ടം അതിന്റെ അകമ്പടിയായി വന്നു ക്ഷേത്ര പരിസരത്ത് കയറി. ഞാനും പാക്കരേട്ടനും തിരക്കില്‍ നിന്നും മാറി നിന്ന് എഴുന്നെള്ളത്ത് വീക്ഷിച്ചു. ഇരു വശത്തും ആളുകള്‍ തിങ്ങി നിന്നു എഴുന്നെള്ളത്ത് കാണുകയാണ്.

പെട്ടെന്ന് എന്റെ കണ്ണുകള്‍ രണ്ടു കണ്ണുകളുമായി ഉടക്കി. ആ കണ്ണുകളുടെ ഉടമ ഞങ്ങള്‍ നിന്നതിന്റെ മറുഭാഗത്താണ് നിന്നിരുന്നത്. നടുവിലൂടെയാണ്‌ എഴുന്നെള്ളത്ത് കടന്നു പോകുന്നത്. ഞാന്‍ വീണ്ടും നോക്കി. ആ കണ്ണുകള്‍ വേഗം എന്നില്‍ നിന്നും നോട്ടം മാറ്റുന്നത് ഞാന്‍ കണ്ടു. ആളെ ശരിക്ക് കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ ആ കണ്ണുകളുടെ വശ്യത വീണ്ടും വീണ്ടും എന്നെ അവിടേക്ക് ആകര്‍ഷിച്ചു.

“ചേട്ടാ നമുക്ക് മറ്റേ സൈഡില്‍ പോയി നിന്നാലോ..” ഞാന്‍ എന്റെ സമീപം ആടിയാടി നിന്നിരുന്ന പാക്കരേട്ടനോട് ചോദിച്ചു.

“ഈ പണ്ടാരം പോയിത്തീരാതെ എങ്ങനാടാ അപ്പറത്ത് പോകുന്നത്..ഇത് പോയിട്ട് പാം..” പുള്ളി മദ്യക്കുപ്പി എടുത്ത് ലേശം അണ്ണാക്കിലേക്ക് ഒഴിച്ചുകൊണ്ടു പറഞ്ഞു.

എഴുന്നെള്ളത്ത് മുറിച്ച് അപ്പുറത്ത് പോകാന്‍ പറ്റില്ല എന്നെനിക്കും അറിയാമായിരുന്നു. പക്ഷെ ആ കണ്ണുകള്‍! ഞാന്‍ തിരക്കിനിടയിലൂടെ ആകാംക്ഷയോടെ ആ കണ്ണുകള്‍ തേടി. പക്ഷെ എനിക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. എഴുന്നെള്ളത്ത് പോയിക്കഴിഞ്ഞപ്പോള്‍ കൂടി നിന്ന ആളുകള്‍ ചിതറി പല ഭാഗത്തേക്ക് നീങ്ങി. ഞാന്‍ എന്നെ വല്ലാതെ ആകര്‍ഷിച്ച ആ കണ്ണുകളുടെ ഉടമയെ അവിടെല്ലാം തേടി. പക്ഷെ നിരാശയായിരുന്നു ഫലം.

“നീ എന്തോന്നാടാ വെരുകിനെപ്പോലെ ഈ നോക്കുന്നത്…ബാ..നമ്മക്ക് അപ്പറത്ത് പാം…”

എന്റെ നോട്ടം കണ്ടു പാക്കരേട്ടന്‍ പറഞ്ഞു. ഇന്നത്തെ ദിവസം ശരിയല്ല എന്നെനിക്ക് തോന്നി. റാണി വീട്ടിലില്ല. ഇപ്പോള്‍ എന്റെ മനസും ശരീരവും കൊത്തിവലിച്ച ആ കണ്ണുകള്‍ കാണാനും ഇല്ല.

“ഇച്ചിരെ ചാരായം ഇങ്ങുതാ ചേട്ടാ..” ഞാന്‍ പറഞ്ഞു.

ഇരുട്ടിലേക്ക് മാറി നിന്നു ഞാന്‍ മദ്യം അല്പം കുടിച്ചു. എന്നിട്ട് കുപ്പി പുള്ളിക്ക് തിരികെ നല്‍കി. ആള്‍ക്കൂട്ടത്തിലൂടെ ഞങ്ങള്‍ മറുഭാഗത്തെ കരക്കാരുടെ സ്റ്റേജിനു മുന്‍പിലെത്തി. അവിടെ ഗാനമേള തുടങ്ങാനുള്ള അനൌന്‍സ്മെന്റ് നടക്കുകയാണ്. പാക്കരേട്ടന്‍ ഒഴിഞ്ഞ ഒരു കോണിലെത്തി അവിടെ ഉണ്ടായിരുന്ന മരത്തിന്റെ ചുവട്ടില്‍ ഇരുന്നു. എനിക്ക് പക്ഷെ ഇരിക്കാന്‍ തോന്നിയില്ല. എന്റെ കണ്ണുകള്‍ ചുറ്റും തിരയുകയായിരുന്നു. ആളുകള്‍ പലഭാഗത്ത് നിന്നും വന്നു ഗാനമേള കേള്‍ക്കാനായി തിക്കിത്തിരക്കി. ഞാന്‍ ശ്രദ്ധയോടെ ചുറ്റും നിരീക്ഷിച്ചു.

പെട്ടെന്ന് ഞാന്‍ ആ കണ്ണുകള്‍ വീണ്ടും കണ്ടു. എന്റെ മനസില്‍ ഒരു വലിയ തിര അടിച്ചുയര്‍ന്നത് പോലെ എനിക്ക് തോന്നി. ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തിന്റെ വലതു വശത്ത്‌ ഒരു യക്ഷി അമ്പലത്തിന്റെ മുന്‍പില്‍ കൂടി നിന്നിരുന്ന സ്ത്രീകളുടെ ഇടയില്‍ ആ മുഖം ഞാന്‍ കണ്ടു. ഞാന്‍ അന്തംവിട്ട്‌ ആ മുഖത്തേക്ക് നോക്കിനിന്നുപോയി. എന്റെ നോട്ടം കണ്ടപ്പോള്‍ അവള്‍ നാണത്തോടെ കണ്ണുകള്‍ മാറ്റി. മുഖം മാത്രമേ എനിക്ക് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നുള്ളൂ. അത്രയും സ്ത്രീകളുടെ നടുവില്‍ പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചുയര്‍ന്നത് പോലെ ആയിരുന്നു അവളുടെ മുഖം. കരിയെഴുതിയ പിടയ്ക്കുന്ന കണ്ണുകള്‍ എന്റെ കണ്ണുകളുമായി പലതവണ ഇടഞ്ഞു. കൊത്തിയുണ്ടാക്കിയത്പോലെയുള്ള മുഖം.

Leave a Reply

Your email address will not be published. Required fields are marked *