അവൾ ഒരു കള്ളനോട്ടത്തോടെ അവനെ നോക്കി.അവൻ്റെ ഹൃദയമിടിപ്പ് കൃമാതീതമായി വർദ്ധിച്ചു. അവൻ്റെ ദേഹം തണുത്തു. അവൻ്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങി. അത് മനസ്സിലാക്കി അവൾ ഒരു കള്ളച്ചിരിയോടെ മെല്ലെ അവൻ്റെ മുഖത്ത് നോക്കി കൊഞ്ചിക്കൊണ്ട് നെഞ്ചിലൂടെ വിരലുകളോടിച്ചു.
“വർഷങ്ങൾക്ക് ശേഷം അവനെ ഞാനിന്ന് കണ്ടു എൻ്റെ ജീവിതം ഇല്ലാതാക്കിയവനെ , സ്നേഹ പറഞ്ഞിട്ട് ഞാനവനെ കാണാൻ പോയി . നമ്മളെ വേണ്ടാത്തവരെ കാത്തിരുന്ന് ജീവിതം കളയാതെ നമ്മളെ വേണ്ടവർക്ക് വേണ്ടി ജീവിക്കാൻ അവളെന്നെ പഠിപ്പിച്ചു അങ്ങിനെ ഡിവോഴ്സും കൊടുത്ത് അവനോട് ഗുഡ് ബൈയും പറഞ്ഞു വരുമ്പള തന്നെ കണ്ടത് ,
അവനെ കണ്ട് മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥയിലായിരുന്നു ഞാൻ , എല്ലേവരോടും ഒരു തരത്തിലുള്ളൊരു വെറുപ്പ് , അങ്ങിനെ വരുമ്പോള ഒരു കൂട്ടം ആൾക്കാർ തന്നെ യാത്ര ആയക്കാൻ വന്നതും തനിക്ക് വേണ്ടി കരയുന്നതും കണ്ടത്. ശരിക്കും തന്നോട് അസൂയയാണ് ആദ്യം തോന്നിയത്.
പിന്നെ തൻ്റെ കൂടെ ചിലവഴിച്ച ഓരോ നിമിഷവും എനിക്ക് മനസ്സിലായി തന്നെ എന്തിന അവർ സ്നേഹിക്കുന്നേന്ന് താനൊരു പാവമ പിന്നെ ഒരു ശുദ്ധനം തനിക്കുള്ളതല്ലടൊ ഈ ലോകം, തൻ്റെ കൂടെ ആയിരുന്ന ഓരോ നിമിഷവും എനിക്കവനോട് വെറുപ്പ് കൂടുകയാണ് ഇണ്ടായത്, ഞാനഗ്രഹിച്ചത് തന്നെപ്പോലൊരാളെ ആയിരുന്നു …. ”
മദ്യ ലഹരിയിലും അപ്പോഴത്തെ ഫീലിലും അവൾ അവൻ്റെ കഴുത്തിലേക്ക് ചുറ്റിവരിഞ്ഞു. മദ്യം അവളെ അബോധത്തിലേക്ക് നയിച്ചിരുന്നെങ്കിലും. സ്വബോധത്തിൻ്റെ ചില ശേഷിപ്പുകൾ ബാക്കി ആയിരുന്നു. അവൾ മെല്ലെ അവൻ്റെ കഴുത്തിൽ ചുമ്പിച്ചു.