✍️… ശേഖരക്കൈമൾ ആർത്ത് വിളിച്ച് കൊണ്ട് ഓടുകയാണ്.. രാവിലെ കേട്ട വാർത്ത അയാൾ വിശ്വസിച്ചിട്ടില്ല.. അത് സത്യമായിരിക്കരുതേന്ന് സകല ദൈവങ്ങളോടും കരഞ്ഞ് പ്രാർത്ഥിച്ച് കൊണ്ടാണയാൾ യക്ഷിക്കാവിന് നേരെ ഓടുന്നത്.. ദൂരെ നിന്നേ അയാൾ കണ്ടു, യക്ഷിക്കാവിന് ചുറ്റും കൂടി നിൽക്കുന്ന ആൾക്കാരെ.. അതോടെ അയാൾക്ക് പേടിയായി..
കൊടുങ്കാറ്റ് പോലെയാണ് കൈമൾ യക്ഷിക്കാവിലേക്ക് ഓടിക്കയറിയത്.. അയാൾ കണ്ടു..ബലിത്തറയിൽ പൂർണ നഗ്നയായി കിടക്കുന്ന തന്റെ മകളെ.. ഉറക്കെ കരഞ്ഞു കൊണ്ടാണ് കൈമൾ അടുത്തേക്ക് ചെന്നത്..ഒരഛനും സഹിക്കാനാവാത്ത കാഴ്ചയാണ് അയാൾ കണ്ടത്..കന്യകയായ തന്റെ മകളെ പിച്ചിച്ചീന്തിയിരിക്കുന്നു.. അവളുടെ ദേഹത്ത് പാട് വീഴാത്ത ഒരു സ്ഥലം പോലും ബാക്കിയില്ല.. അരക്കെട്ടാകെയും രക്തത്തിൽ കുളിച്ചിട്ടുണ്ട്.. മകളുടെ നഗ്നതയിലേക്ക് അധികം നോക്കാൻ കൈമൾക്കായില്ല..അയാൾ ഉടുത്തിരുന്ന മുണ്ട് പറിച്ച് സുജാതയെ പുതപ്പിച്ചു.. അതിനിടയിൽ ഒന്ന് കൈമൾ കണ്ടു.. സുജാതയുടെ നെഞ്ച് ഉയർന്ന് താഴുന്നു.. അവൾ മരിച്ചിട്ടില്ലെന്ന് അപ്പഴാണ് അയാൾക്ക് മനസിലായത്..
“നായ്ക്കളേ… കാര്യസ്ഥന്റെ മകളാ ഈ കിടക്കുന്നത്… പോയി വൈദ്യനെ വിളിച്ച് കൊണ്ടുവരിനെടാ പട്ടികളേ…”…
കൂടി നിൽക്കുന്ന അടിയാന്മാരെ നോക്കി കൈമൾ അലറി.. രണ്ടാൾ അത് കേട്ട് വൈദ്യരുടെ കുടി ലക്ഷ്യമാക്കി ഓടി.. കൈമൾ മകളുടെ കിടപ്പ് നോക്കി വാവിട്ട് കരഞ്ഞു.. ദുഷ്ടനാണെങ്കിലും അയാളുടെ കരച്ചിൽ കണ്ട് ചിലർക്കെങ്കിലും സങ്കടം വന്നു..