തേജാത്മികം 8 [Nishinoya]

Posted by

 

 

 

“… ആശാനേ ചേച്ചിടെ മൂഡ് അത്ര ശെരിയല്ല എന്ന് തോന്നുന്നു. തല്ക്കാലം നമുക്ക് ചേച്ചിടെ മുന്നിൽ പെടാതെ നടക്കാം…” ദേവുവിന്റെ സ്വഭാവം അറിയാവുന്ന കിച്ചു തേജസിനെയും കൂട്ടി അവിടെന്ന് മാറി.

 

 

 

നേരം ഇരുട്ടി പുലർന്നിട്ടും കാര്യമായി ഒന്നും തന്നെ നടന്നില്ല. കതിർമണ്ഡപത്തിലേക്ക് തലപൊലിയുടെ അകമ്പടിയോടെ വിവാഹ പുടവയിൽ ദേവു നടന്നടുത്തു. കിച്ചുവും തേജസും ആൾക്കൂട്ടത്തിന് ഇടയിൽ വെറു കാണികളായി ഇരിപ്പുണ്ടായിരുന്നു. മണ്ഡപത്തിൽ ഇരിക്കുമ്പോഴും ദേവുവിന്റെ കണ്ണുകൾ ആരെയോ തേടി അലഞ്ഞു. അവസാനം അത് ചെന്ന് നിന്നത് തേജസിന്റെ മുഖത്ത് ആയിരുന്നു.

 

 

 

“…ആശാനേ ചേച്ചിടെ അവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു. ഇപ്പോഴും വൈകിയിട്ടില്ല ആശാൻ ചേച്ചിയെ വിളിച്ചിറക്ക് ബാക്കി നമുക്ക് നോക്കാം…”

 

 

 

കിച്ചു എന്തൊക്കെ പറഞ്ഞിട്ടും തേജസിന് ഒരു കുലുക്കവും ഇല്ലായിരുന്നു. കെട്ടുമേളം മുഴങ്ങിയപ്പോഴാണ് തേജസ്‌ യഥാർത്യത്തിലേക്ക് മടങ്ങി വന്നത്. തൊഴുകൈകളോടെ ഈറനണിഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന ദേവുവിനെ കണ്ടപ്പോ എന്റെ ശ്വാസം നിൽക്കുന്ന പോലെ തോന്നി. ചുറ്റുമുള്ളവർക്ക് ഭയഭക്തിയോടെ ആനന്തകണ്ണുനീരുമായി താലി സ്വീകരിക്കാൻ ഒരുങ്ങുന്ന വധുവിനെ പോലെ തോന്നിയേക്കാം. എന്നാൽ ശെരിക്കും അവൾ ഉദ്ദേശിച്ചത് എങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണെ എന്ന് കേണുപറയുന്നത് ആണെന്ന് എനിക്ക് മാത്രെ അറിയൂ.

 

 

കഴിഞ്ഞു എല്ലാം കഴിഞ്ഞു. സുഹൃത്തിന്റെ വിശ്വാസം ആണോ എന്നെ പ്രാണനായി കരുതുന്ന പെണ്ണിന്റെ സ്നേഹം ആണോ വലുത് എന്ന ചോദ്യത്തിൽ സുഹൃത്ത് വിജയിച്ചിരിക്കുന്നു. അതെ ദേവു ഈ നിമിഷം മുതൽ നിരഞ്ജന് സ്വന്തം. എന്റെ ഒപ്പം ഇരുന്നവർ എല്ലാം സദ്യ കഴിക്കാനായി ഓടി. കുറ്റബോധത്തിൽ അനങ്ങാൻ കഴിയാതെ ഞാൻ അവിടെ തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *