ഈ സംസാരങ്ങൾക്കിടയിൽ വിനു മിണ്ടാതെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. അവന്റെ പോക്കറ്റിലിരുന്ന ആ ഫോൺ അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി റെക്കോർഡ് ചെയ്ത ആ ശബ്ദങ്ങൾ…
“ശരി, നമുക്ക് സമയം കളയണ്ട. നിങ്ങൾ ആ ബുക്സ്എടുക്ക്,” ശാരദ എഴുന്നേറ്റു.
“ടീച്ചറേ… ഒരു പത്തു മിനിറ്റ്. ഈ ചൂടത്തല്ലേ ഞങ്ങൾ വന്നത്. ഒന്ന് ഇരുന്നോട്ടെ ,” നിതിൻ പറഞ്ഞു. “ടീച്ചറുടെ ആ ‘പൂന്തോട്ടം ‘കണ്ടപ്പോൾ തന്നെ മനസ്സിന് നല്ലൊരു കുളിർമ തോന്നി. ഈ ചെടികളൊക്കെ ടീച്ചർ തന്നെയാണോ നോക്കുന്നത്?”
“അതെ, വൈകുന്നേരം കുറച്ച് സമയം അതിനായി മാറ്റിവെക്കും,” ശാരദ മറുപടി നൽകി.
“അതാണല്ലേ ടീച്ചറുടെ ആ പോസിറ്റീവ് എനർജിക്ക് കാരണം,” അജിത്ത് എഴുന്നേറ്റ് ടീച്ചറുടെ അടുത്തേക്ക് വന്നു. “ടീച്ചർക്ക് ഈ പ്രായത്തിലും ഇത്രയും എനർജി എവിടുന്നാ കിട്ടുന്നത്? ഞങ്ങളൊക്കെ ഒന്ന് നടന്നാൽ തന്നെ തളർന്നു പോകും.”
അജിത്ത് സംസാരിക്കുമ്പോൾ ശാരദയുടെ തോളിൽ തൊടുമോ എന്ന് വിനു പേടിച്ചു. പക്ഷേ അവൻ വളരെ മാന്യമായി ദൂരം പാലിച്ചു. അവന്റെ വാക്കുകളിലെ ആ ‘സുഖിപ്പിക്കൽ’ ശാരദ ആസ്വദിക്കുന്നുണ്ടെന്ന് വിനുവിന് തോന്നി. ഭർത്താവ് അടുത്തില്ലാത്ത, സ്നേഹമുള്ള വാക്കുകൾ കേട്ട് ശീലമില്ലാത്ത ഒരു സ്ത്രീയുടെ മനസ്സിലേക്ക് അവർ പതുക്കെ വഴി വെട്ടുകയായിരുന്നു എന്ന് ആ പൊട്ടന് മനസ്സിലായില്ല.
“നിങ്ങൾ ഓരോന്ന് പറഞ്ഞു എന്നെ ഇങ്ങനെ പുകഴ്ത്തണ്ട. എല്ലാവരും പുസ്തകം എടുക്ക്,” ശാരദ അടുക്കളയിലേക്ക് നടന്നു. “ഞാൻ നിങ്ങൾക്കായി കുറച്ച് ജ്യൂസ് എടുക്കാം. വിയർത്തു വന്നതല്ലേ.”