ഞായറാഴ്ച പകൽ. അന്തരീക്ഷത്തിൽ ചെറിയൊരു ചൂടുണ്ട്. ശാരദ ടീച്ചർ കുളി കഴിഞ്ഞ് ഈറൻ മുടിയുമായി പൂമുഖത്ത് നിൽക്കുകയായിരുന്നു.
മുടിയിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ അവരുടെ കോട്ടൺ ബ്ലൗസിന്റെ തോളുകളിൽ നനവ് പടർത്തുന്നു. ഭർത്താവ് ഗൾഫിൽ നിന്ന് അയച്ച പണം ATM-ൽ നിന്ന് എടുക്കണം, കുറച്ച് സാധനങ്ങൾ വാങ്ങണം. ടൗണിൽ പോകാൻ വിനുവിനെ കൂടെ കൂട്ടാമെന്ന് കരുതി.
“വിനു… എടാ ഒന്ന് വേഗം ഇറങ്ങിയേ. നമുക്ക് ടൗൺ വരെ ഒന്ന് പോകണം,” ശാരദ അകത്തേക്ക് നോക്കി വിളിച്ചു.
മറുപടിയൊന്നും കേൾക്കാത്തതുകൊണ്ട് അവർ അവന്റെ മുറിയിലേക്ക് നടന്നു. വാതിൽ പാതി തുറന്നു കിടക്കുന്നു. ഉള്ളിൽ വിനു ഫോണിൽ ആരോടോ വല്ലാത്തൊരു വെപ്രാളത്തിൽ സംസാരിക്കുകയായിരുന്നു.
“ഡാ… ഇന്ന് വരണ്ടെടാ. അമ്മ കണ്ടാൽ എന്നെ കൊല്ലും. നിങ്ങൾ ഇങ്ങോട്ട് വരണ്ട, ഞാൻ സ്കൂളിൽ വരുമ്പോൾ…” അവൻ പറയുന്നത് കേട്ട് ശാരദ അവിടെ നിന്നു.
”ഇത് ഏതാടാ ഫോൺ? ആരോടാ ഈ കൊല്ലും കൊലയും ഒക്കെ പറയുന്നത്?” ശാരദ ഗൗരവത്തിൽ ചോദിച്ചു.
വിനു ഞെട്ടിപ്പോയി. ഫോൺ പെട്ടെന്ന് കട്ടാക്കി അവൻ ബെഡിന് പിന്നിലേക്ക് ഒളിച്ചു. “അത്… അത് അജിത്താണ് അമ്മേ. അവന്റെ ഫോൺ എന്റെ കയ്യിൽ ഇരുന്നതാ. ഇന്ന് അത് കൊടുക്കാൻ വരാമെന്ന് അവൻ പറഞ്ഞു, ഞാൻ വേണ്ടെന്ന് പറയുകയായിരുന്നു.”
”അജിത്തോ? ആ വഴിപിഴച്ചവനുമായി നിനക്ക് അത്രയ്ക്ക് എന്ത് ചങ്ങാത്തം? അവൻ അത്ര നല്ല പയ്യനല്ലെന്ന് നിനക്ക് പലതവണ പറഞ്ഞു തന്നിട്ടുള്ളതല്ലേ?” ശാരദ ശബ്ദമുയർത്തി.