ബോർഡ് മീറ്റിംഗിൽ തെളിവുകൾ നിരത്തിയെങ്കിലും സിദ്ധാർത്ഥ് കുലുങ്ങിയില്ല. അവൻ കസേരയിൽ പിന്നിലേക്ക് ചാരി ഇരുന്ന് ഒരു പുച്ഛച്ചിരി ചിരിച്ചു.
”മിസ്റ്റർ അർജുൻ, വെറും കളിക്കാരൻ മാത്രമായ നീ ഈ കളിയിലെ നിയമങ്ങൾ മറന്നുപോയി. നീ കാണിച്ച ഈ ഡിജിറ്റൽ സിഗ്നേച്ചർ ഉണ്ടല്ലോ, അത് എന്റെ പേഴ്സണൽ ലാപ്ടോപ്പിൽ നിന്നാണ് പോയിരിക്കുന്നത്. എന്നാൽ ആ ലാപ്ടോപ്പ് കഴിഞ്ഞ മൂന്ന് മാസമായി അനന്യയുടെ കൈവശമാണ് ഇരിക്കുന്നത്. ഐടി ഡിപ്പാർട്ട്മെന്റിലെ ലോഗ് പരിശോധിച്ചാൽ അത് വ്യക്തമാകും.”
അനന്യ ഞെട്ടിപ്പോയി. സിദ്ധാർത്ഥ് തന്റെ ലാപ്ടോപ്പ് സർവീസ് ചെയ്യാൻ എന്ന് പറഞ്ഞു അനന്യയെ ഏൽപ്പിച്ചിരുന്നു. അത് അവൻ ഒരു ചതിക്കുഴിയായി മാറ്റുമെന്ന് അവൾ കരുതിയില്ല.
സിദ്ധാർത്ഥ് തുടർന്നു: “യഥാർത്ഥത്തിൽ അനന്യയും അർജുനും ചേർന്ന് കമ്പനിയിലെ പണം തട്ടാൻ ശ്രമിക്കുകയാണെന്നും, അത് കണ്ടുപിടിച്ച കുമാറിനെ ഭീഷണിപ്പെടുത്താനാണ് ഈ തെളിവുകൾ ഉണ്ടാക്കിയതെന്നും എനിക്ക് തെളിയിക്കാൻ കഴിയും. സെക്യൂരിറ്റി!”
സെക്യൂരിറ്റി ജീവനക്കാർ ഹാളിനുള്ളിലേക്ക് കയറി. അനന്യയുടെ മുഖം വിളറി. താൻ ചതിക്കപ്പെട്ടുവെന്ന് അവൾക്ക് ഉറപ്പായി.
പക്ഷേ അർജുൻ ശാന്തനായിരുന്നു. അവൻ തന്റെ ഫോണിൽ ഒരു ബട്ടൺ അമർത്തി. പ്രൊജക്ടറിൽ പുതിയൊരു വിൻഡോ തെളിഞ്ഞു വന്നു. അത് സിദ്ധാർത്ഥിന്റെയും കുമാറിന്റെയും രഹസ്യ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിംഗും അവരുടെ സ്വകാര്യ ബാങ്ക് ട്രാൻസാക്ഷൻസിന്റെ തത്സമയ ദൃശ്യങ്ങളുമായിരുന്നു.
”സാർ, താങ്കൾ പറഞ്ഞത് ശരിയാണ്. അനന്യ മാമിനെ ഇതിൽ കുടുക്കാൻ നിങ്ങൾ പ്ലാൻ ചെയ്തിരുന്നു. പക്ഷേ, നിങ്ങൾ ഒരു കാര്യം മറന്നു. നിങ്ങൾ അയച്ച പണം ഇപ്പോൾ ആ ഷെൽ കമ്പനികളിലല്ല ഇരിക്കുന്നത്.”