“പക്ഷേ സാർ… എനിക്ക് മാറിയിടാൻ പോലും ഡ്രസ്സില്ല. ഞാൻ ഒന്നും കരുതിയിട്ടില്ല.”
ശിവപ്രസാദ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒളിപ്പിച്ചുവെച്ച ആസക്തി അവൾ കണ്ടില്ല.
“അതിനെന്താ തനിമ, ഇത്രയും വലിയ റിസോർട്ടിൽ നിനക്ക് വേണ്ട ടവലോ അല്ലെങ്കിൽ അവർ തരുന്ന ബാത്ത്റോബോ ഉപയോഗിക്കാം. പിന്നെ നിന്റെ ഈ നനഞ്ഞ വസ്ത്രം ഇട്ടിരുന്നാൽ നിനക്ക് പനി പിടിക്കും. ഈ രാത്രി ഇങ്ങനെ എങ്ങനെയെങ്കിലും തള്ളിനീക്കാം. നാളെ വെളുപ്പിന് ചുരം തുറന്നാലുടൻ നമ്മൾ പോകും. വാ… വെറുതെ വാശി പിടിച്ച് അപകടം വരുത്തണ്ട.”
മറ്റൊരു വഴിയുമില്ലാതെ, ആ സാഹചര്യത്തിൽ, തനിമ വിറയ്ക്കുന്ന കാലുകളോടെ അയാളുടെ പിന്നാലെ നടന്നു.
മുന്നാലേ നടന്ന ഹോട്ടൽ ജീവനക്കാരൻ ഒഴിഞ്ഞ കോനിലുള്ള ആ റൂം തുറന്ന് കൊടുത്തു…..
ആ ലക്ഷ്വറി റൂമിന്റെ വാതിൽ തുറന്ന തനിമ കണ്ടത് അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കാഴ്ചയായിരുന്നു. അതൊരു സാധാരണ മുറിയായിരുന്നില്ല, കുന്നിൻ ചെരുവിലേക്ക് ഗ്ലാസ് കൊണ്ട് തള്ളി നിൽക്കുന്ന വിധം നിർമ്മിച്ച ഒരു ‘ഹണിമൂൺ കപ്പിൾ റൂം’ ആയിരുന്നു അത്.
ചുറ്റും കട്ടിയുള്ള ഗ്ലാസ് ഭിത്തികൾ. പുറത്ത് പെയ്യുന്ന കനത്ത മഴയും മിന്നൽപ്പിണരുകളും ആ ഗ്ലാസിലൂടെ മുറിക്കുള്ളിലേക്ക് നേരിട്ട് പതിക്കുന്നുണ്ട്. മുറിക്കുള്ളിൽ ആകെയുള്ളത്
രാജകീയമായ ഒരു വലിയ സ്‌പ്രിംഗ് ബെഡ് മാത്രമാണ്. ഇരിക്കാൻ പോലും മറ്റൊരു സോഫയോ കസേരയോ അവിടെയില്ല.
ഏറ്റവും ഭയാനകമായി തനിമയ്ക്ക് തോന്നിയത് അവിടുത്തെ ബാത്റൂം ആയിരുന്നു. അത് പൂർണ്ണമായും സുതാര്യമായ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്. ബാത്റൂമിനുള്ളിൽ ആര് എന്ത് ചെയ്താലും മുറിക്കുള്ളിൽ നിൽക്കുന്ന ആൾക്ക് വ്യക്തമായി കാണാൻ സാധിക്കും.