ഇങ്ങനെയിരിക്കുന്ന സമയത്താണ് യാതൃച്ഛികമായി ബീച്ചിൽ പോകുന്നതും അവിടെ വെച്ച് ബെന്നിയെ കണ്ടു മുട്ടുന്നതും..
ബീച്ചിൽ നിന്നു പിരിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ബെന്നി വേണിയുടെ മൊബൈലിലേക്ക് വിളിച്ചു..
” ആഹ് ബെന്നിച്ചാ.. വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. ”
” അതിനല്ലേ നിന്റെ നമ്പർ വാങ്ങിയത്..
നിനക്ക് സുഖമാണോടീ..? ”
” ആഹ്.. അങ്ങിനെ പോകുന്നു.. എല്ലാ സുഖവും ഒരുപോലെ കിട്ടില്ലല്ലോ.. ”
“നിനക്ക് നമ്മൾ ഒന്നിക്കാത്തതിൽ വിഷമം ഉണ്ടല്ലേ..”
” ആ വിഷമം ബെന്നിച്ചനും ഇല്ലേ..
ഞാൻ അന്നൊക്കെ ബെന്നിച്ചനെ ഓർത്ത് ഒരു പാട് വിഷമിച്ചു..
എനിക്ക് നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോലും പേടിയായിരുന്നു.. രണ്ടു മതം , ബെന്നിച്ചന് ജോലിയൊന്നും ആയിട്ടില്ല..അച്ഛന്റെ പ്രതാപ കാലവും.. ”
”എനിക്ക് അറിയാം വേണീ.. അതൊന്നും നീ വിശദീകരിക്കേണ്ട…
ഇപ്പോൾ അച്ഛൻ….?
” അച്ഛൻ ചേട്ടന്റെ കൂടെയാണ്.. ബിസിനെസ് ഒക്കെ പൊളിഞ്ഞു.. കുറേ കടം.. എല്ലാം വിറ്റു കടം വീട്ടി..
ഇപ്പോൾ പ്രതാപവും ഇല്ല ഒന്നുമില്ല.. ”
“നിനക്ക് ഒരു മോനുണ്ട് എന്നല്ലേ പറഞ്ഞത്.. ”
” ആഹ്.. എങ്ങിനെയോ ഒരു മോനുണ്ടായി.. ഇപ്പോൾ മൂന്നു വയസുകഴിഞ്ഞു.. ”
ഏതാനും സെക്കണ്ടുകളുടെ മൗനത്തിനു ശേഷം ബെന്നി ചോദിച്ചു..
” പ്രസാദ് എന്നല്ലേ നിന്റെ ഹസ്സിന്റെ പേര് പറഞ്ഞത്.. ”
” അതേ.. താലൂക്ക് ഓഫീസിൽ udc യാ.. ”
” ആള് അത്ര പോരാ അല്ലേ.. ”
” എങ്ങിനെ മനസിലായി..? ”
“ഇന്നലെ ബീച്ചിൽ ആ സംഭവം ഉണ്ടായപ്പോൾ നിന്നു വിറക്കുന്നത് കണ്ടു.. അവന്മാരെ പേടിക്കുന്നപോലെ.. “