നിധിയുടെ കാവൽക്കാരൻ 18 [കാവൽക്കാരൻ]

Posted by

 

അവൾ യാചിക്കുന്ന സ്വരത്തിൽ നിർബന്ധിച്ചു. അവളുടെ ആ സ്നേഹത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ആ വൃദ്ധന് കഴിഞ്ഞില്ല. അയാൾ വലിയ താല്പര്യമില്ലാത്ത മട്ടിൽ, എന്നാൽ അവളുടെ നിർബന്ധത്തിന് വഴങ്ങി തല ചൊറിഞ്ഞുകൊണ്ട് ‘ശരി’ എന്ന് മൂളി.

 

“അണ്ണാ… ഒരു സ്പെഷ്യൽ ദോസൈ…”

കൃതിക ഹോട്ടലിന്റെ ഉള്ളിലേക്ക് നോക്കി തമിഴിൽ വിളിച്ചുപറഞ്ഞു. ശേഷം അവൾ അയാൾക്ക് എതിർവശത്തുള്ള കസേരയിൽ ഇരുന്നു. ഞങ്ങളും അവർക്ക് ചുറ്റുമായി, തൊട്ടടുത്ത ടേബിളുകളിൽ സ്ഥാനം പിടിച്ചു.

 

ഭക്ഷണം വരാൻ കാത്തിരിക്കുന്നതിനിടയിൽ രാഹുൽ പതിയെ ചോദിച്ചു:

“അല്ലടാ… വെറുതെ ഇരിക്കുകയല്ലേ… നല്ല മണം വരുന്നുണ്ട്… നമുക്കും കൂടെ എന്തെങ്കിലും കഴിച്ചാലോ?”

 

രാഹുലിന്റെ ആ ചോദ്യം കേട്ടപ്പോൾ എല്ലാവർക്കും അതൊരു നല്ല കാര്യമായി തോന്നി. വിശപ്പ് എല്ലാവർക്കും ഉണ്ടായിരുന്നു.

 

“അതൊരുനല്ല പോയിന്റാ… എങ്കിൽ നമുക്കും രണ്ട് ദോശ പറഞ്ഞേക്കാം…”

 

സച്ചിനും സപ്പോർട്ട് ചെയ്തു. അതുകൊണ്ട് ഞങ്ങൾ എല്ലാവരും കഴിക്കാനായി ദോശ ഓർഡർ ചെയ്തു.

 

ദോശ വരാൻ കാത്തിരിക്കുന്ന സമയത്ത്, കൃതിക ആ അവസരം മുതലെടുത്ത് പ്രൊഫസറെ പറ്റി കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ ആ വൃദ്ധനോട് തുടങ്ങി…

 

അപ്പോൾ ഇതായിരുന്നു അവളുടെ മാസ്റ്റർ പ്ലാൻ… അമ്പടി…. 😌

 

“താത്താ… അന്ത ലൂക്കസ് അയ്യയെ പത്തി ചൊല്ലുങ്കെ… അവര് എപ്പടിപ്പട്ട ആളു…?”

(ആ ലൂക്കസ് സാറിനെ പറ്റി പറയൂ… അദ്ദേഹം എങ്ങനെയുള്ള ആളാണ്…?)

Leave a Reply

Your email address will not be published. Required fields are marked *