രാവിലത്തെ തണുപ്പ് വകവെക്കാതെ മുറ്റത്തു ചെറിയൊരു പൂക്കളം ഇടുന്നവളെ നോക്കി കുഞ്ഞില യെയും മടിയിൽ വച്ചു സിറ്റൗട്ടിൽ നിന്നുമിറങ്ങുന്ന പടിയിൽ ശബരി ഇരുന്നു……ഇന്ന ദിവസം ഇന്നിന്ന പൂ ഇത്രവീതം എന്ന അറിവൊന്നുനില്ലാതെ റോസാപൂവും ചെമ്പരത്തിപ്പൂവും അമ്മച്ചിടെ വീട്ടിലെ ഗന്ധരാജനും എന്തിനു റബ്ബർതോട്ടത്തിലെ കട്ടൻ പയറിന്റെ പൂ വരെ കൊണ്ട് വച്ചിട്ടുണ്ടവൾ…….
ഫിദയൊന്ന് തലയുയർത്തി നോക്കിയതും കണ്ടു തന്നെത്തന്നെ നോക്കിയിരിക്കുന്നവൻ……
പക്ഷെ മുഖത്തല്ല കണ്ണ്…..എങ്കിപ്പിന്നെ അതെവിടെ ആയിരിക്കുമെന്നവൾക് കൃത്യമായി കത്തി………ഇറങ്ങിക്കിടന്ന മാക്സിയുടെ കഴുത്തു മുകളിലോട്ട് വലിച്ചിട്ടു…..ഷോൾ എടുത്തു പുതച്ചു……എന്നിട്ടവനെയൊന്നാക്കി നോക്കി……..
“എന്നാ പിന്നെ പർദ്ദയിട്ടോണ്ട് നടക്കെടി……….” കാലത്തെ തന്നെ കിട്ടിയൊരു കിക്ക് പാതിക്ക് മുറിഞ്ഞ കലിപ്പിലവൻ പറഞ്ഞു……..
“എന്നിട്ടത് പൊക്കി നോക്കാനാരിക്കും…..അല്ല അതിനും മടിയില്ലാത്ത മുതലാ…….” അവൾ ചുണ്ടിനടിയിലിട്ട് പിറുപിറുത്തു……..ദിവസം ചെല്ലുതോറും വഷളായി വരുന്നുണ്ടവൻ….അതിൽ വലഞ്ഞു പാവം പെണ്ണ്……..
അവളെയുരുട്ടിയൊന്ന് നോക്കി പൂക്കളമിടുന്നത് തന്നെ നോക്കിയപ്പോളാണ് വട്ടയിലയിൽ അവളെടുത്തു വച്ചിരിക്കുന്ന പൂ കാണുന്നത്….നീല നിറത്തിലൊരു പൂ……അതിൽ തന്നെ കണ്ണുടാക്കി……
ശംഖുപുഷ്പം………………….