”കാക്കു… എനിക്ക് നിന്നെ വലിയൊരു ഉപദ്രവമായല്ലേ ഈ മൂന്ന് ദിവസം?” അവൾ ഇടയ്ക്ക് ചോദിക്കും.
”എടി പോട്ടി… സുഖം പങ്കുവെക്കാൻ മാത്രമല്ലല്ലോ പ്രണയം. നിന്റെ ഈ വേദനയിലും കൂടെ നിൽക്കുമ്പോഴല്ലേ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടുന്നത്,” ഫൈസി അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറയും.
ആ മൂന്ന് ദിവസങ്ങളിൽ അവർ അധികം സംസാരിച്ചില്ലെങ്കിലും അവരുടെ മനസ്സുകൾ തമ്മിൽ കൂടുതൽ ചേർന്നുനിന്നു. പുറത്തെ ലോകത്തെക്കുറിച്ചോ ബാൽക്കണിയിൽ നടന്ന സംഭവങ്ങളെക്കുറിച്ചോ അവർ വ്യാകുലപ്പെട്ടില്ല.
അങ്ങനെ ക്വാറന്റൈനിലെ പതിനാലാം ദിവസം സമാഗതമായി. ആ മുറിക്കുള്ളിലെ അവരുടെ വാസം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. പിറ്റേന്ന് രാവിലെ അവർക്ക് പുറത്തിറങ്ങാം, നാട്ടിലേക്ക് തിരിക്കാം.
ലഗേജുകൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഐഷു. പ്രിയപ്പെട്ട ഇടം വിട്ടുപോകുന്നതിന്റെ ഒരു വിഷമം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.
പെട്ടെന്നാണ് ഫൈസിയുടെ ഫോൺ ബെല്ലടിച്ചത്. സ്ക്രീനിൽ ‘ഇളയമ്മ’ എന്ന പേര് തെളിഞ്ഞു. കഥയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ ഫൈസിയുടെ ഉപ്പയുടെ അനിയത്തിയാണ് അവർ.
ആ ഫോൺ സ്ഥിരമായത് കൊണ്ട് തന്നെ ആ ഫോൺ കോൾ ഫൈസിക്ക് ഒരു ആശങ്കയും നൽകിയില്ല.
”ഇതാ ഇളയമ്മ വിളിക്കുന്നു… നമ്മുടെ റിലീസ് ഓർഡർ വന്നോ എന്ന് തിരക്കാനായിരിക്കും,”
ഫൈസി ഫോണിലേക്ക് നോക്കി ഐഷുവിനോട് പറഞ്ഞു.
ഐഷു ഒരു ചെറുപുഞ്ചിരിയോടെ അവനെ നോക്കി. ആ ഫോൺ കോളോടെ അവരുടെ ജീവിതത്തിലെ ഒരു വലിയ അധ്യായം അവസാനിക്കുകയാണെന്നും പുതിയൊരു ലോകത്തേക്ക് അവർ കാലെടുത്ത് വെക്കാൻ പോകുകയാണെന്നും അവൾ തിരിച്ചറിഞ്ഞു.
ഫൈസി ഫോൺ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചു.