എന്ന് പറഞ്ഞു അങ്ങേരോട് ശബ്ദമുയർത്തി. ശ്രീരാജിന്റെ അച്ഛൻ അപ്പോൾ എന്റെ അച്ഛനോട് എന്നാൽ നമുക്ക് അത് കൂടി ആലോചിച്ചാലോ, അമ്മയും അച്ഛനും പരസ്പരം നോക്കി. ‘അച്ഛൻ ഞങ്ങളെ നോക്കി കൊണ്ട് അവർക്കു രണ്ടു പേർക്കും സമ്മതമാണെങ്കിൽ ഒന്നിച്ചു നടത്താം. അവരെല്ലാം ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു.
എന്നിട്ട് ഞങ്ങൾ ആദ്യം ഒന്ന് പരസ്പരം സംസാരിക്ക് എന്നിട്ട് നിങ്ങൾക്ക് സമ്മതം ആണെങ്കിൽ അതനുസരിച്ചു തീയതി നോക്കാമല്ലോ. അപ്പോൾ ശ്രീരാജിന്റെ ‘അമ്മ “ഇതാകുമ്പോൾ രണ്ടുപേരും അടുത്ത് തന്നെ കാണുമല്ലോ ഒരേ കുടുംബത്തിൽ,
ഞാനും ശ്രീകുട്ടിയും തമ്മിൽ തമ്മിൽ നോക്കി പുറത്തു വരാന്തയിലേക്ക് ഇറങ്ങി. അവൾ ബികോം കഴിഞ്ഞു കുറച്ചു ഗാപ് കഴിഞ്ഞു ഇപ്പോൾ വൈറ്റിലയിൽ ലക്ഷ്യയിൽ പഠിക്കുന്നു എന്നും ഉടനെ ഇന്റേൺഷിപ് ഒരു വർഷം ഒരു സി എ കാരന്റെ കീഴിൽ പ്രാക്ടീസ് ചെയ്യാൻ ആയി കയറണം എന്നും പറഞ്ഞു.
ഞാനും സെയിം ഫീൽഡ് ആണെന്നും ഋതുവും ഞാനും ഒരേ സ്ഥലത്താണെന്നും പറഞ്ഞു. കുറച്ചു സംസാരിച്ചു ഞങ്ങൾ ഒരു വിധം കമ്പനി ആയി. അവളും ഒരു ബ്രേക്ക് അപ്പ് ഒക്കെ കഴിഞ്ഞെന്നും അതാണ് ഗാപ് വന്നതെന്നും എല്ലാം പറഞ്ഞു. എന്റെയും ബ്രേക്ക് അപ്പ് കഥയൊക്കെ പറഞ്ഞു ഞങ്ങൾ സംസാരിച്ചിരുന്നപ്പോൾ അകത്തു നിന്നു അവർ ഞങ്ങളെ വിളിച്ചു ഞങ്ങൾ കയറി ചെന്നപ്പോൾ ശ്രീരാജും ഋതുവും അവിടെ ഉണ്ടായിരുന്നു.
ശ്രീക്കുട്ടിയുടെ അമ്മാവൻ അപ്പോൾ ഞങ്ങളോട് അപ്പോൾ രണ്ടു കൂട്ടർക്കും സമ്മതം അല്ലേ എന്ന് ചോദിച്ചപ്പോൾ എന്റെ അച്ഛൻ അവർക്ക് ഇനി എന്ത് സമ്മതക്കുറവ് എന്ന് പറഞ്ഞു. തീയതി എല്ലാം നോക്കാൻ തുടങ്ങി.