അങ്ങനെ രാത്രി ഒരു 3 മണിയോടെ അവർക്ക് പോകാൻ സമയമായി..
ബാഗുകളെല്ലാം ഫൈസി ബൈക്കിൽ സെറ്റ് ചെയ്തു. ആമിനയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അവൾ തന്റെ ഉമ്മാനെ പിരിഞ്ഞു ജീവിക്കാൻ പോകുന്നത് ഇത് ആദ്യമാണ്.
”ഇളയമ്മേ, വിഷമിക്കണ്ട. ഞാൻ നാളെ വൈകുന്നേരമാകുമ്പോഴേക്കും വിളിച്ച് വിവരം പറയാം,” ഫൈസി അവരെ ആശ്വസിപ്പിച്ചു.
ഫൈസി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഹെൽമറ്റ് വെച്ചു. ആയിഷ തന്റെ ബാഗുമായി അവന്റെ പിന്നിൽ കയറി ഇരുന്നു.
മാസ്ക് വയ്ക്കാൻ അവർ രണ്ടുപേരും മറന്നില്ല. കോറോണയുടെ തുടക്ക സമയമാണ് അപ്പോൾ.
അതുകൊണ്ട് വഴിയോരങ്ങളിൽ മാസ്ക് ഉണ്ടോന്ന് നോക്കാൻ പോലിസ് നിൽക്കുവാൻ സാധ്യത കൂടുതലാണ്..
വണ്ടി മുന്നോട്ട് പോകവേ ഐഷുവിന്റെ സ്പർശം അവനറിഞ്ഞു.
ബൈക്കിന്റെ കുലുക്കത്തിൽ അവളുടെ മാറിടങ്ങൾ ഫൈസിയുടെ പുറത്ത് അമരുന്നത് അവൻ അറിഞ്ഞു. ആ സ്പർശനം അവനിൽ ഒരു പുതിയ അനുഭൂതിയാണ് നൽകിയത്..
”കാക്കാ… പതിയെ വിട്ടോണം, എനിക്ക് പേടിയാ!”
അവൾ അവന്റെ തോളിൽ മുറുകെ പിടിച്ചു.
”നീ പേടിക്കണ്ടെടി… നീ ഇങ്ങ് അടുത്തിരുന്നോ,”
ഫൈസി ഒരു ഗൂഢമായ ചിരിയോടെ ബൈക്ക് ഗിയറിലിട്ടു.
രാത്രിയുടെ നിശബ്ദത കീറിമുറിച്ചുകൊണ്ട് ബുള്ളറ്റ് ടൗണിലെ റോഡുകളിലൂടെ ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങി. തനിക്ക് പിന്നിലിരുന്ന് തന്റെ ശരീരത്തോട് ചേർന്നുനിൽക്കുന്ന ഐഷുവിന്റെ സാമീപ്യം ഫൈസി ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
എങ്കിലും ആ ചിന്തകൾ ഒന്നും അതിരു കടക്കാതെ നോക്കുവാനും അവൻ മറന്നില്ല.