എന്തൊക്കെയോ കണക്കുകൂട്ടലുകൾ തെറ്റിയതുപോലെ… അല്ലെങ്കിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള മറുപടി തേടുന്നതുപോലെ ചേച്ചി ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
ആ മുഖത്തെ വെപ്രാളവും സംഘർഷവും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കാര്യങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ കൈവിട്ടു പോവുകയാണെന്ന് ചേച്ചി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്…….
അന്തരീക്ഷം ആകെ വലിഞ്ഞുമുറുകി നിൽക്കുകയാണ്. ചേച്ചിയാണെങ്കിൽ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കൃതികയുടെ ശബ്ദം കേട്ടത്.
“നമുക്കെല്ലാവർക്കും തഞ്ചാവൂരിലേക്ക് പോയാലോ?”
ആ ചോദ്യം കേട്ടതും, ഓടിക്കൊണ്ടിരുന്ന ക്ലോക്ക് പെട്ടെന്ന് നിലച്ചതുപോലെ എല്ലാവരും സ്തംഭിച്ചുപോയി. നടക്കുന്നതിനിടയിൽ ചേച്ചി നിന്നു.
ഞങ്ങളെല്ലാവരും ഒരേപോലെ കൃതികയെത്തന്നെ ഉറ്റുനോക്കി.
“നിനക്കെന്താടി… വയ്യേ? ”
സച്ചിൻ അവളെ നോക്കി ചോദിച്ചു.
“ദേ… എടി, പോടീ എന്നൊക്കെ നിന്റെ മറ്റവളെ വിളിച്ചാൽ മതി. എന്നേ വിളിക്കാൻ നിക്കണ്ട…”
അവൾ ദേഷ്യത്തോടെ ചീറിയെങ്കിലും സച്ചിൻ വിട്ടുനൽകാൻ തയ്യാറല്ലായിരുന്നു. അവൻ നെഞ്ചും വിരിച്ച് മുന്നോട്ട് വന്നു.
“വിളിച്ചാൽ… വിളിച്ചാൽ നീ എന്ത് ചെയ്യുമെടി?”
അവരുടെ ആ കോഴിപ്പോര് കണ്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചുകയറി. കൈ പോയി ഊമ്പി തിരിഞ്ഞ് നിൽക്കുമ്പോഴാണ് ഇവറ്റങ്ങളുടെ… 😐