രാജ്‌മോഹൻ തന്റെ കണ്ണുകൾ ഒരു നിമിഷം അടച്ചു.ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അയാൾ കണ്ണുകൾ തുറന്നു.
“ഹാരിസിന്റെ മകനാണ്”.രാജ്‌മോഹന്റെ ശബദത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു.
“ഇപ്പോൾ പോലിസ് അല്ലല്ലോ,നിങ്ങൾക് ഇപ്പോളും അങ്ങേരെ പേടിയാണോ”.പുച്ഛത്തോടെ ചുണ്ട് ചുളുക്കി മയൂരി.
“ആ പയ്യൻ കുറച്ചു പ്രശ്നകാരനാണ് “.
“ആ ഭരതനെയൊക്കെ തീറ്റിപോറ്റുന്നത് എന്തിനാണ് “.
” ഭരതനാ വിളിച്ചേ ഹാരിസിന്റെ വീട്ടിൽ കേറിയ രണ്ടെണ്ണം ആശുപത്രിയിൽ കിടപോണ്ടെന്നു പറയാൻ “.രാജ്മോഹൻ രോഷത്തോടെ പറഞ്ഞു.
അതുകേട്ടു മയൂരി ദേഷ്യംകൊണ്ട് വിറച്ചു.
“അമ്മയുണ്ട് മോനു പോയി കിടന്നോ “.ദയനീയയോടെ നോക്കിനിന്ന നെൽസനെ മയൂരി പറഞ്ഞയച്ചു.
“സ്വന്തം കെട്ടിയോനെ കൊല്ലാൻ കൂടെനിന്നത് ഈ അധികാരം എന്റെ കൈയിൽ വരാനാണ്,ഒരു പിറ പയ്യനെ ഒതുക്കാൻ നിനക്ക് കഴിയില്ലേ,ഓഫീസ് ബോയ് ജില്ല സെക്രട്ടറി ആകാനായിട്ട് ഈ മയൂരി കഷ്ടപ്പെട്ട പോലെ നീ ആരുടെ മുന്നിലും കുനിയാൻ പോയിട്ടില്ലോ,എന്നിക്ക് അറിയാം ആരെ വിളിക്കണമെന്നു”.
രാജ്മോഹനെ പുച്ഛിച്ചു നോക്കിക്കൊണ്ട് മയൂരി റൂമിലേക്ക് പോയി.
മയുരിയുടെ വാക്കുകൾ കേട്ട് രാജ്‌മോഹന്റെ തലകുനിഞ്ഞു പോയിരുന്നു.ഒരേ സമയം രോഷവും പുച്ഛവും തോന്നി.
മുകളിൽ വാതിൽ കൊട്ടിഅടക്കുന്ന ശബ്ദം കേട്ട് രാജ്‌മോഹൻ പുറത്തേക്ക് പോയി.
ദേഷ്യത്തിൽ നമ്പർ കുത്തി ലാൻഡ് ഫോൺ എടുത്തു ചെവിൽ വെച്ചു മയൂരി.
“Sp ശ്രീകുമാർ “.മറുപുറത്തു കോൾ എടുത്തയാൾ പറഞ്ഞു.
“ശ്രീ എനിക്കൊരു ഹെല്പ് വേണം “.
“മായ “.അയാൾ വിശ്വാസം വരാതെ.”എന്താ മോളെ കാര്യം “.ഒരു ഏട്ടന്റെ വത്സത്തോടെ അയാൾചോദിച്ചു.