“ആ നെൽസന്റെ അച്ഛൻ ജില്ലപാർട്ടി സെക്രട്ടറിയാണ്”.
“നിന്നോട് ഞാൻ പറഞ്ഞു കേറിപ്പോടെ”.കുറച്ചു ഒച്ചയിൽ പറഞ്ഞപോൾ ഉണ്ണി അകത്തേക്ക് നടന്നു.
“നിങ്ങൾ അവനെ തല്ലിയത് ശെരിയായില്ല”.സ്മിത ഹാരിസിനെ നോക്കി.
എവടെ ഹാരിസ് സാർ സ്മിതയെ മൈൻഡ് പോലും ചെയ്തില്ല.
“അവൻ ഇവിടെന്നു ഇറങ്ങി പോകാനാണ് കൊടുത്തത് ഒന്നല്ല രണ്ടെണ്ണം”.ഒരു കുസലുമില്ലാതെ പറയുന്ന തന്റെ ഭർത്യവിനെ നോക്കി വാ പൊളിച്ചു നിന്നും സ്മിത.
“പാർട്ടി സെക്രട്ടറിയുടെ മോനെയാണ് കൈവെച്ചതും”.
ഹാരിസ് ദേഷ്യത്തോടെ വാ പൊളിച്ചു നിൽക്കുന്ന ഭാര്യയെ നോക്കി ചിരിച്ചു കൊണ്ട് ഡ്രസ്സ് മാറി.
“നിങ്ങൾക് ഒന്നും വിളിച്ചു പറയമെല്ലെ”.
“അവന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിലെന്നാണ്,എന്റെ സഹായം അവനുവേണ്ട”.
ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പുറത്തേക്ക് പോകുന്ന ഹാരിസിനെ നോക്കി സ്മിത പേടിയോടെ പഴയ ഒരെന്നോന്നു ആലോചിച്ചു നിന്നും.
⏩⏩⏩
“ശെരിക്കും അങ്ങേര് ആരാണ്”.ഷാഹിറിന്റെ വായിൽ നിന്നുമായിരുന്നു ആ ചോദ്യം.
മൂന്നുപേരും പള്ളി ഗ്രൗണ്ടിൽലാണ് കോളേജ് വിട്ടു വീട്ടിൽ പോലും പോകാതെ എബിയെ പറ്റിയുള്ള ചിന്തയിലാണ്.
“നീ കണ്ടതല്ലേ അവന്മാരുടെ ക്ലാസ്സ് റൂമിന്റെ അവസ്ഥ”. ടിറ്റോക്ക് താല്പര്യമില്ല എബിയുടെ പുറകെ പോകാൻ.
“നമ്മക്ക് സണ്ണി ചേട്ടനോട് ഒന്നും ചോദിച്ചല്ലോ”.അലക്സ്.
“കഴിഞ്ഞദിവസം റോങ്ങ് ആയിട്ടാണ് പെരുമാറിയത്”.ടിറ്റോയുടെ മനസ്സിൽ പക്ഷേ ഒരുപേടിയാണ്.
“നീ വാടാ ചോദിച്ചു നോകാം,ഉണ്ണിയുടെ ചേട്ടൻ അല്ലെ”.അലക്സ് അവനുമാത്രം അറിയാവുന്ന കാര്യം കൂടെ പറഞ്ഞു രണ്ടിനേം പൊക്കൻ നോക്കി.