വിറയ്ക്കുന്ന വിരലുകളോടെ അയാൾ ആ നമ്പർ ഡയൽ ചെയ്തു.
അതേസമയം, തിയേറ്ററിനുള്ളിൽ സിനിമയുടെ നിർണ്ണായക രംഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
മാത്യുവിന്റെ പോക്കറ്റിൽ ഫോൺ വൈബ്രേറ്റ് ചെയ്തു.
അപരിചിതമായ നമ്പറായതിനാൽ അയാൾ ആദ്യം അവഗണിച്ചെങ്കിലും വീണ്ടും ബെൽ അടിച്ചപ്പോൾ നതാഷയെ നോക്കി ഒന്ന് ചിരിച്ച് അയാൾ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങി.
മാത്യു: “ഹലോ… ആരാണ്?”
പുറത്തെ ബഹളം കാരണം മാത്യുവിന് ഒന്നും വ്യക്തമാകുന്നില്ലായിരുന്നു.
വക്കച്ചൻ: (ശബ്ദം മാറ്റിപ്പിടിച്ച്) “ഹലോ… മാത്യു ഡോക്ടർ അല്ലേ? ഹലോ…
കേൾക്കുന്നില്ലേ? ആ ഡോക്ടറെ…
ഇന്നലെ അർദ്ധരാത്രി ഡോക്ടറുടെ ഭാര്യയെ വേറെ ഒരാളുടെ കൂടെ കണ്ടല്ലോ… സാറ് ഇതൊക്കെ അറിഞ്ഞോ?”
മാത്യു ആദ്യം ഒന്ന് സ്തംഭിച്ചു പോയി.
പക്ഷേ പെട്ടെന്ന് തന്നെ അയാൾ സ്വയം നിയന്ത്രിച്ചു.
തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച് ആരോ അപവാദം പറയുകയാണെന്ന ചിന്ത അയാളെ പ്രകോപിപ്പിച്ചു.
മാത്യു: (ദേഷ്യത്തോടെ) “ഹലോ! ആ… അത് നതാഷ രാത്രി റേഡിയോ ഷോ കഴിഞ്ഞ് ഒരു പഴയ പേഷ്യന്റിനെ കണ്ടതാവാം.
അതൊക്കെ പറയാൻ താൻ ആരാടാ? എന്റെ ഭാര്യയെ എനിക്ക് വിശ്വാസമാണ്.
ഇങ്ങനെയുള്ള ഓരോരോ അനാവശ്യ കാര്യങ്ങൾ പറയാൻ ഇനി മേലാൽ ഈ നമ്പറിലേക്ക് വിളിച്ചുപോകരുത്!”
മാത്യു അയാളെ രണ്ട് തെറി പറയുകയും ഫോൺ ദേഷ്യത്തോടെ കട്ട് ചെയ്യുകയും ചെയ്തു.
തിയേറ്ററിനുള്ളിലേക്ക് തിരികെ കയറുമ്പോൾ മാത്യുവിന്റെ മുഖത്ത് അല്പം ദേഷ്യമുണ്ടായിരുന്നെങ്കിലും നതാഷയെ കണ്ടപ്പോൾ അയാൾ അത് മറക്കാൻ ശ്രമിച്ചു.