”വിട്… എന്നെ വിട്… ഞാൻ ഒന്നും ചെയ്തില്ല!”
അയാൾ ഭയത്തോടെ നിലവിളിച്ചു. അയാളുടെ കണ്ണുകളിൽ ഭ്രാന്തമായ ഒരു തിളക്കമുണ്ടായിരുന്നു.
വിഷ്ണു അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തി അടുത്തുള്ള ഒരു കോൺക്രീറ്റ് തൂണിലേക്ക് ചേർത്തു നിർത്തി ചെവി കല്ല് കുട്ടി ഒരണ്ണം പൊട്ടിച്ചു ഒന്ന് വെച്ച അയാൾ നിലത്തേക്ക് വീണു…..
“നീ ആരാടാ? ആ മുറിയിൽ ആ ഷാൾ എങ്ങനെ വന്നു? അന്ന് രാത്രി അവിടെ എന്താണ് നടന്നത്?”
കിരൺ തന്റെ ഫോണിലെ ടോർച്ച് അയാളുടെ മുഖത്തേക്ക് അടിച്ചു. ആ വെളിച്ചത്തിൽ അയാളുടെ വസ്ത്രത്തിൽ അതേ ‘വാഴക്കറ’ പോലെയുള്ള കറുത്ത പാടുകൾ പറ്റിപ്പിടിച്ചിരിക്കുന്നത് അവർ കണ്ടു.
”നീയാണോ അവളെ പിടിച്ചു കൊണ്ടുപോയത് പറയടാ മൈരേ ?”
വിഷ്ണുവിന്റെ ശബ്ദം അമർഷം കൊണ്ട് വിറച്ചു.
”അല്ല… ഞാൻ ഒന്നുമല്ല… അവരാണ്… അവൾ ആ മുറിയിലായിരുന്നു.”
അയാൾ പേടിയോടെ ആ പഴയ മുറിയിലേക്ക് വിരൽ ചൂണ്ടി. ”
“ആര്”
“എനിക്കറിയില്ല ആറടി പൊക്കം ഉണ്ടാരുന്നു അയാൾക്ക് ഒത്ത തടിയും ഒരു വലിയ രൂപം അന്നത്തെ ദിവസത്തെ ഭിഷാടനം കഴിഞ്ഞ് വന്നപ്പോൾ ഞാൻ നന്നായി മധ്യപിച്ചിരുന്നു ഒന്ന് ഉറങ്ങി വന്നപ്പോളാ യിരുന്നു താഴെ വലിയ ശബ്ദം കേട്ട് ഞാൻ ഉണർന്നത് അ തകര പാട്ടയിൽ ഇടി വെട്ടിയതാകാം എന്ന് കരുതിയ ഞാൻ ഏകദേശം ആര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു പെണ്ണിന്റെ തേങ്ങൽ കേട്ടു….”
“എന്നിട്ട്”
“താഴേക്കു പതിയെ എത്തിയ എന്നെ അയാൾ എടുത്തു എറിഞ്ഞു ഇരുട്ട് ആയതു കൊണ്ടാണ് ഞാൻ ഒന്നും കണ്ടില്ല അവിടെ നില്കുന്നത് അപകടം ആണെന്ന് തോന്നിയ കൊണ്ട് ഞാൻ ഇ പുറകിൽ വന്നാണ് കിടന്നതു…”