സൗമ്യ: “ആരാ മാളൂ ഈ നേരത്ത്? രാഹുൽ ആണോ? അതോ ഇനി ആ വിനോദ് സാർ വല്ലതും…”
മാളവിക പെട്ടെന്ന് ഫോൺ ലോക്ക് ചെയ്ത് ബാഗിനുള്ളിലേക്ക് വെക്കാൻ ശ്രമിച്ചു.
മാളവിക: “ഏയ്… ഒന്നുമില്ല ചേച്ചി, വെറുതെ ഒരു മെസ്സേജ് വന്നതാ.”
സൗമ്യ: (സംശയത്തോടെ കണ്ണുചുരുക്കി നോക്കിക്കൊണ്ട്) “നീ എന്തിനാ ഇത്ര വെപ്രാളപ്പെടുന്നത്? നിന്റെ ആ കള്ളച്ചിരി കണ്ടപ്പോഴേ എനിക്ക് തോന്നി. അത് വിനോദ് സാർ തന്നെയാണല്ലേ? അയാൾ എന്താ അയച്ചത്? അയാൾക്ക് വണ്ടി ഓടിച്ചു തീർന്നിട്ടും നിന്നെ വിടാൻ ഭാവമില്ലേ?”
മാളവിക ഒന്ന് ചമ്മി. സൗമ്യയുടെ നിശിതമായ നിരീക്ഷണം അവൾക്ക് മറച്ചു വെക്കാൻ കഴിഞ്ഞില്ല.
മാളവിക: “അയാൾ വെറുതെ… നമ്മൾ എത്തിയോ എന്ന് ചോദിച്ചതാ ചേച്ചി. അതിന് ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു?”
സൗമ്യ: “എത്തിയോ എന്ന് ചോദിക്കാൻ നമ്മൾ അയാളുടെ വീട്ടുകാരൊന്നുമല്ലല്ലോ മാളൂ. ഞാൻ പറഞ്ഞില്ലേ അയാളുടെ നോട്ടവും പോക്കും ശരിയല്ലെന്ന്. അയാൾ വണ്ടിയിൽ വെച്ച് ആ സ്ട്രാപ്പ് നോക്കിയത് മുതൽ ഈ മെസ്സേജ് അയക്കുന്നത് വരെ എല്ലാം കൃത്യമായ പ്ലാനിംഗ് ആണ്. നീ ഇതിനൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട.
സൗമ്യ: “എന്താ മാളൂ ആലോചിക്കുന്നത്? സാധനങ്ങളെല്ലാം എടുത്തോ? നമുക്ക് പോകാം.”
മാളവിക പെട്ടെന്ന് ഓർമ്മയിൽ നിന്നുണർന്നു. സൗമ്യയോടൊപ്പം കടയ്ക്ക് പുറത്തിറങ്ങി.
അവർ രണ്ടുപേരും കൂടി ഒരു ഓട്ടോ വിളിച്ച് സാധനങ്ങളുമായി വീട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം സൗമ്യ ടീച്ചർ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും മാളവികയുടെ ശ്രദ്ധ മുഴുവൻ ബാഗിനുള്ളിലെ ആ ഫോണിലായിരുന്നു.