നതാഷ: “ശരി മാത്യു… ഞാൻ… ഞാൻ പോയി കിടക്കട്ടെ.”
അവൾ വേഗത്തിൽ മുകളിലേക്ക് ഓടി.
ബെഡ്റൂമിലെത്തി വാതിലടച്ച് അവൾ ആ വലിയ കണ്ണാടിക്ക് മുന്നിൽ നിന്നു.
സ്കാർഫ് മാറ്റിയപ്പോൾ കണ്ട ആ ചുവന്ന അടയാളങ്ങൾ അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.
പുറത്ത് പക്ഷികളുടെ ചിലയ്ക്കൽ കേട്ടു തുടങ്ങി. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്, പക്ഷേ നതാഷയുടെ ജീവിതത്തിൽ ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു.
വക്കച്ചന്റെ ഫോണിലെ വീഡിയോയും, മാത്യുവിന്റെ അചഞ്ചലമായ വിശ്വാസവും—ഇതിനിടയിൽ നതാഷയുടെ
‘സുതാര്യമായ തടവറ ‘തകരാൻ തുടങ്ങുകയായിരുന്നു.
(തുടരും. )