തന്റെ പ്രായത്തിൽ ആരുമില്ല.
സ്ത്രീകളിൽ പലരും ഗർഭത്തിന്റെ പല മാസങ്ങളുടെ ആലസ്യാവസ്ഥകളിൽ ഉള്ളവരാണെന്നവൻ കണ്ടു.
മിക്കവരുടെയും മുഖത്ത് ക്ഷീണവും, അനുബന്ധ ആകുലതകളും ഉണ്ടെങ്കിലും, ഉള്ളിൽ നിറയെ സന്തോഷമാണെന്ന് അവന് തോന്നി.
സാവധാനം, പ്രയാസപ്പെട്ട് നടന്ന് പലരും അതാത് ഡോക്റ്ററുടെ മുറിയിലേക്ക് പോകുകയും അൽപനേരം കഴിഞ്ഞ് തിരികെ വരുകയും ചെയ്യുന്നു.
ഈ പ്രായത്തിനിടയിൽ അവൻ ആദ്യമായാണ് ഇത്തരം ഒരു സ്പെഷ്യാലിറ്റി ക്ളിനിക്കിൽ വരുന്നത്.
വിടർന്ന കണ്ണുകളോടെ, ചുറ്റുമുള്ള ഗർഭിണികളെ നോക്കിയിരിക്കുന്ന മകനെ നോക്കിയ ആയിഷായുടെ മുഖത്ത്, സ്നേഹം നിറഞ്ഞ പുഞ്ചിരി ആയിരുന്നു.
‘അവൻ എല്ലാം കണ്ട് മനസ്സിലാക്കട്ടേ’ എന്ന് ഇക്കാ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി.
ഒരു വാപ്പാ ആവണമെങ്കിൽ, അതിന് ആ കുഞ്ഞിന്റെ മാതാവ് ഏറ്റെടുക്കുന്ന ബുദ്ധിമുട്ടുകൾ അറിയാൻ ഇത്തരം ഹോസ്പിറ്റൽ ആണ് നല്ലതെന്നാണ് ഇക്ക ഉദ്ദേശിച്ചതെന്ന്, ആയിഷാക്ക് ബോദ്ധ്യമായി.
“ആയിഷാ…”
“ഇവിടെയുണ്ട്…” എന്നുപറഞ്ഞ് അവൾ എഴുന്നേറ്റു. കൂടെ എഴുന്നേറ്റ മകനെ അവിടെത്തന്നെ ഇരുത്തി, അവർ ഡോക്റ്ററുടെ മുറിയിലേക്ക് കടന്നു.
“എന്താണ് പ്രശ്നം?” സൗമ്യമായി ഡോക്റ്റർ ആരാഞ്ഞു.
“കോപ്പർ-ടി ഇടണം. ഇക്ക നാട്ടിൽ വന്നിട്ടുണ്ട്.”
“ഓക്കേ..” ഡോക്റ്റർ പുഞ്ചിരി തൂകി. അവർ ഇതെപ്പോഴും കേൾക്കാറുള്ളതാണല്ലോ.
“ആദ്യത്തെ കുട്ടി എത്രവയസ്സായി?”
“പത്തൊമ്പത് കഴിഞ്ഞു.”
“അപ്പോ നിർത്തണ്ടാന്നാണോ?”
“ഒന്നുകൂടെ വേണമെന്നാണ് ആഗ്രഹം. പക്ഷേ ഇപ്പോ വേണ്ട. ഇതുവരെ ഉറ ആയിരുന്ന്. പിന്നെ പിൽസും. എന്നാലും ഒരു പേടി… അതാ…” ആയിഷ നാണത്തോടെ തുറന്നു പറഞ്ഞു.