അവർ ആരോടും അങ്ങനെ തങ്ങളെ സ്വയം പരിചയപ്പെടുത്തിയില്ലെങ്കിലും, എല്ലാവരും എന്തുകൊണ്ടോ അങ്ങനെയാണ് കരുതുന്നതെന്ന് അവർക്ക് മനസ്സിലായി. അത് ആദ്യം മനസ്സിലാക്കിയത് ആ വീട്ടിലെ സ്ത്രീകൾ തന്നെയായിരുന്നു.
ആശ്ചര്യമെന്ന് പറയട്ടേ ആയിഷായും പെൺകുട്ടികളും അത് തിരുത്താൻ പോയില്ല!
ആളുകൾ എന്തും വിചാരിക്കുന്നതിന് നാമാരും ഉത്തരവാദിയല്ലല്ലോ!
ജോലിത്തിരക്കുമായി ആ നാട്ടിൽ അലിഞ്ഞ ആസിഫാകട്ടെ ഇതൊന്നും അറിഞ്ഞതേയില്ല. ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്ന പക്ഷക്കാരനായതിനാലാവാം ചുറ്റും ഉള്ള മറ്റുള്ളവർ എന്തു കരുതുന്നു എന്നത് ഒരിക്കലും അവനെ പുറകോട്ട് വലിക്കാറില്ല.
തന്റെ കുടുംബത്തെ കരുതലോടെയും തുറന്ന മനസ്സോടെയും അവൻ സ്നേഹിച്ചുകൊണ്ടിരുന്നു. അതു മാത്രമാണ് എന്നും അവന്റെ ലോകം.
ആ ഉമ്മയും മകനും, അവരുടെ രണ്ടു പെണ്മക്കളും പരസ്പര സ്നേഹത്തിന്റെയും, കളങ്കമില്ലാത്ത തുറന്ന മനസ്സുകളുടേയും ഉടമകളും, ആസിഫിന്റെ കളങ്കമില്ലാത്ത, വറ്റാത്ത സ്നേഹത്തിന്റെ കരുതൽ വലയത്തിലുമായിരുന്നു.
ആരിഫ വളർന്ന് പത്തൊമ്പതുവയസ്സിൽ അതിസുന്ദരിയായി മാറി. ഹിജാബിനുള്ളിൽ ആ സൗന്ദര്യം ഒളിപ്പിച്ചിരുന്നതിനാൽ ആരും അറിഞ്ഞില്ല എന്നുമാത്രം.
***
പത്തൊമ്പതാം പിറന്നാൾ
ആരിഫയുടെ പത്തൊമ്പതാം പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ അന്നു രാത്രി.
എല്ലാം തീർന്നപ്പോൾ സുഖകരമായ ഒരു കുളി കഴിഞ്ഞ് തന്റെ പ്രിയപ്പെട്ട ലുങ്കിയും ചുറ്റി കിടക്കയിൽ ചാഞ്ഞ്, ആസിഫ് പതിവുപോലെ ഉമ്മയുടെ വരവും കാത്ത് കിടന്നു.
ഉമ്മാ ആരിഫായുടെ പത്തൊൻപതാം ജന്മദിനം മനോഹരമാകുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച.