“ആസിഫേ… ഹഹഹ… ഇപ്പോ ഇങ്ങനെയൊന്നും ചെയ്തൂടാ… സൂക്ഷിക്കണം…” അവന്റെ പുറകെ മുറിയിലേയ്ക്ക് വന്ന നബീസ പൊട്ടിച്ചിരിച്ചു.
“സോറി വെല്യുമ്മാ… വാവേണ്ടാവണ സന്തോഷംകൊണ്ടാ…”
“മ്മ്… മ്മ്… അതു മനസ്സിലായി. മോളേ ആയിഷാ… ദേഹം അധികം ഇളകാതെ നോക്കണം. നാളെത്തന്നെ പോയി ആ ഡോക്റ്ററെ കാണണം.”
“ശരി ഉമ്മാ…”
“ഒറ്റക്ക് കെടക്കാൻ പേടിയാണെങ്കിൽ എന്റെ മുറിയിൽ കെടന്നൊ.” ഉത്തരം എന്തായിരിയ്ക്കും എന്നറിയാവുന്ന നബീസ കുസൃതിയോടെ, അവർ കാണാതെ കണ്ണുചിമ്മി ചിരിച്ചു.
“ഞാൻ ഉമ്മാടെ കൂടെ കെടന്നോളാം വെല്യുമ്മാ. അപ്പോ പേടിക്കണ്ടല്ലോ.” ആസിഫ് ത്യാഗവാനായ മകനായി മാറി.
“നിന്റെ കയ്യോ കാലോ എടുത്ത് ഉമ്മാടെ ദേഹത്തിടാതെ നോക്കണം.”
“ഞാൻ സൂക്ഷിച്ചോളാം വെല്യുമ്മാ. പ്രോമിസ്.“
“സാരമില്ലുമ്മാ… ഓൻ ഇവടെ കെടന്നോട്ടെ…”
”എന്നാ ഉമ്മേം മോനും ആയിക്കോ ഇനി കെടപ്പ്. രാത്രി എന്തേലും ആവശ്യം വന്നാൽ അടുത്ത് ആളുണ്ടാവണോല്ലോ.“
“താങ്ക്യു വെല്യുമ്മാ…”
”ഇതിപ്പോ നമ്മള് പ്ളാനിട്ടതൊന്നും നടക്കില്ലാലോ മോനെ.“ നബീസ താടിയ്ക്കു കൈകൊടുത്ത് വിഷാദം അഭിനയിച്ചു.
”എന്താ വെല്യുമ്മാ?“
” നീ മറന്നോ? ബ്രോക്കർ പരിപാടി…! ഹഹഹ…“
”ഓ, അതോ? അത്… ഹഹഹ…“
”എന്താ വെല്യുമ്മേം മോനുംകൂടെ ഒരു ഗൂഡാലോചന?“
”അത്… ഒരു കല്യാണാലോചനയാരുന്ന്, ഇവന്.“
”ഇവനോ? കല്യാണോ? ആരെ? ഞാൻ പത്തുദിവസം ഇല്ലാതിരുന്നപ്പോ എന്തൊക്കെയാ ഇവിടെ നടന്നേ?“ ആയിഷ ഒന്ന് ഞെട്ടി കണ്ണുമിഴിച്ചു. അവൾ ഒട്ടും പ്രതീക്ഷിക്കാത്ത വാർത്ത ആയിരുന്നത്.