“ഓഹോ അപ്പൊ അതാണോ ഈ കലാപകാരണം. എന്നോടും ആരും പറഞ്ഞില്ല പിക് ചെയ്യാൻ വരുമെന്ന്. So, വൈൽ ഐ ഗോട്ട് ദി കോൾ ഫ്രം സുധീർ, ഞാനിങ്ങു പോന്നു.” വാഹിദ് നിരപരാധി കണക്കെ തന്റെ അവസ്ഥ വ്യക്തമാക്കി. സുധീർ തലകുലുക്കി. ആ പറഞ്ഞതിൽ ന്യായമുണ്ടെന്ന് മനസ്സിലായപ്പോൾ നൂറയുടെ മുഖത്ത് ശാന്തത പടർന്നു. അവൾ കൈകൾ നെഞ്ചിൽ നിന്ന് മാറ്റി.
“സുധീർ, നമുക്ക് നാളെ മുതൽ ഒരു ഡ്രൈവറെ ഏർപ്പാടാക്കാം. അല്ലെങ്കിൽ ഒരു ടാക്സി. എന്ത് പറയുന്നു.”? വാഹിദ് ചോദിച്ചു.
“ടാക്സി ഒന്നും വേണ്ട സാർ. നമ്മുടെ കമ്പനിയുടെ കാറുണ്ടല്ലോ. ഞാനോ ഇവളോ ഇടക്ക് യൂസ് ചെയ്യുന്ന ലാൻഡ്ക്രൂയിസ്. ഒരു കാര്യം ചെയ്യാം, നല്ല സ്മാർട്ട് ആയിട്ടുള്ള പേർസണൽ സെക്രട്ടറിയെ അറേഞ്ച് ചെയ്യാം.
ഇഷ്ടം പോലെ പെൺകുട്ടികൾ ഉണ്ട് വിത്ത് ലൈസെൻസ്. നമുക്ക് ആരെയെങ്കിലും അറേഞ്ച് ചെയ്യാം.” സുധീർ പരിഹാരം കണ്ടെത്തി. നൂറയുടെ നഖം അവന്റെ മേശയിൽ അരൂപമായ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. അവൾ മുഖമുയർത്തിയില്ല. വഹിദും സുധീറും അവൾ അറിയാതെ അവളെ വീക്ഷിച്ചു കൊണ്ടിരുന്നു.
“ശരിയാണല്ലോ. ഇന്നലെ നൂർജഹാൻ പറഞ്ഞതും ഇത് തന്നെയാണല്ലോ. നല്ല ഒപ്പിനിയൻ സുധീർ. താങ്ക്സ്.” വാഹിദ് പറഞ്ഞു. എന്നിട്ട് നൂറയോട് ചോദിച്ചു.
“നൂർജഹാൻ ഒന്നും പറഞ്ഞില്ല ല്ലോ. ഇയാൾക്കെന്ത് തോന്നുന്നു.”? അവൻ അവളുടെ മറുപടിക്ക് കാതോർത്തു.
“വിസിറ്റ് വിസയിൽ ഒന്നും അല്ലല്ലോ വന്നേക്കുന്നത് റെസിഡന്ഷ്യൽ വിസയിൽ തന്നേയല്ലേ. അപ്പൊ uae ലൈസെൻസ് എടുത്താൽ മതിയല്ലോ.” അവൾ മുഖം ഉയർത്താതെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അത് കേട്ടപ്പോൾ ചെറിയൊരു നിശബ്ദത അവിടെ തളംകെട്ടി നിന്നു. പിന്നെ സുധീർ പറഞ്ഞു.