ഒരു കമ്പിയിൽ തൂക്കിയിട്ടിരിക്കുന്ന മുഷിഞ്ഞ കുറച്ചു വസ്ത്രങ്ങൾ. കഴിക്കാൻ ഉപയോഗിക്കുന്ന പാത്രവും ഗ്ലാസും. ഉള്ളിൽ ആകെ മനംപിരട്ടുന്ന ഒരു ഉളുമ്പ് നാറ്റം തളം കെട്ടിക്കിടക്കുന്നു. അകം ശൂന്യം, ആരെയും കണ്ടില്ല. വിൻസന്റ് പുറത്തേക്ക് ഇറങ്ങിയിട്ട് തലയിൽ ചുറ്റിക്കട്ടിയിരുന്ന തലപ്പാവിന്റെ അറ്റം മുഖത്ത് ചുറ്റി മൂക്ക് മറച്ചു.
ചിണുങ്ങി മുക്രയിടുന്ന ഒട്ടകങ്ങളുടെ ഇടയിലൂടെ അവൻ കൂടാരത്തിന്റെ ഇടത് വശത്തേക്ക് നടന്ന് വലിയൊരു ടാങ്കിന്റെ സമീപത്തു ചെന്നപ്പോൾ അവിടെയൊരു യുവതി ഒട്ടകങ്ങൾക്ക് വെള്ളം കുടിക്കാൻ പണിതു വച്ചിരുന്ന വലിയൊരു കോൺക്രീറ്റ് ടാങ്കിൽ തുണി നനച്ചു പൂർണ്ണ നഗ്നമായ തന്റെ ശരീരം തുടക്കുന്നത് കണ്ടു. പൊള്ളുന്ന വെയിലും നിരന്തര മരുക്കാറ്റുമേറ്റ് കരുവാളിച്ച് ഇളം തവിട്ട് നിറമുള്ള ശരീരം നനഞ്ഞു തിളങ്ങുന്നു.
വലിയ ചന്തിയിൽ ഇറച്ചി തുടിച്ചു നിൽക്കുന്നുണ്ടെങ്കിലും ദാരിദ്ര്യത്തിന്റെ മുദ്രകൾ വ്യക്തമായി ശരീരത്തിൽ തെളിഞ്ഞു കാണാം. വാരിയെല്ലുകൾ അൽപ്പം തെളിഞ്ഞു കാണാം. മുതുകിലെയും കവിളിലേയും എല്ലുകൾ പുറത്തേക്ക് വ്യക്തമായി കണ്ടു തുടങ്ങിയിരിക്കുന്നു.
വയർ ഉള്ളിലേക്ക് അല്പം വലിഞ്ഞു വിശപ്പിന്റെ നിലവിളി വിളിച്ചോതുന്നു. മണൽപൊടികളും ചുടുകാറ്റും നിരന്തരമായി ആക്രമിച്ചു തലമുടി ചെമ്പിച്ചു പൊട്ടിയടർന്നു നീളം കുറഞ്ഞിരിക്കുന്നു. കവിളുകളിൽ മാംസത്തിന്റെ തിളക്കം നഷ്ട്ടപ്പെട്ടു വരണ്ട് അകത്തേക്ക് വലിഞ്ഞിട്ടുണ്ട്.
വിൻസന്റിന്റെ ചുണ്ടിൽ നിഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു. ആ കാഴ്ച്ച കണ്ടതിന്റെ മനസ്സുഖം ചിരിയിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു. വിശാലവന്യമായ മരുക്കടൽ മധ്യത്തിൽ ആരും കാണാൻ ഇല്ലെന്ന ഉറപ്പിൽ എന്നത്തേയും പോലെ പൂർണ്ണ നഗ്നയായി ശരീരം വൃത്തിയാക്കി കൊണ്ടിരുന്ന അവളുടെ അടുത്തേക്ക് വിൻസന്റ് നടന്നു.