തന്റെ മകൾ.!
അവളുടെ കാര്യമാണ് കഷ്ടം. ഭർത്താവെന്നു പറയുന്ന ആ ഭീരു എല്ലാം നാറിതുടങ്ങിയപ്പോൾ തന്നെ സ്വന്തം ഷെയർ ഭാര്യയുടെ തലയിൽ എഴുതി വച്ചു നാടുകടന്നു. പെങ്ങൾ ആണെങ്കിൽ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ തന്നെ ഇതിനൊന്നും കെട്ടിവലിക്കണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുക്കും തനിക്ക് ഒളിവിലും മകൾക്ക് വീട്ടിലും ഇരിക്കേണ്ടി വന്നു. അയാൾ നിരാശയോടെ ചിന്തിച്ചു.
അതായിരുന്നു വാസ്തവവും. വാഹിദും കിഷോറും രാജന്റെ കൂടെ എലിസബത്തിന്റെ ഗ്രീനി സ്‌പൈസസിൽ എത്തി എലിസബത്തിനെയും വിൻസെന്റിന്റെ ഭാര്യയും ജോർജിന്റെ മകളുമായ ഷെറിനെ കണ്ടു സംസാരിച്ചിരുന്നു. ഡ്രഗ് ഡീലിങ് ആണ്, രണ്ട് ഗ്രൂപ്പിനെയും ഒരുപോലെ ബാധിക്കും, അത് കൊണ്ട് നിയമത്തിന്റെ വഴിയിൽ പോകാതെ കാര്യങ്ങൾ അവസാനിപ്പിക്കാനാണ് താത്പര്യം എന്ന് രാജനും വാഹിദും അവരെ ധരിപ്പിച്ചു.
“വിൻസന്റിനെ ഞാൻ വെറുതെ വിടില്ല, അത് കൊണ്ട് ഷെറിൻ എന്ത് തീരുമാനം എടുക്കുന്നോ അതുപോലെ ചെയ്യാം. ഇനി ഞങ്ങളുടെ മറ പിടിച്ചു ഇത്തരം വലിയ കളികൾ നടന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അറിയാലോ ഷെറിൻ, നിന്റെ അച്ഛൻ ഒരു ക്രിമിനൽ ആണ്. ഒരു പക്കാ കില്ലർ. എത്രയോ ആദിവാസി പെൺകുട്ടികളെ അയാൾ പീഡിപ്പിച്ചു കാട്ടിലെ പട്ടികൾക്ക് ഇട്ട് കൊടുത്തിട്ടുണ്ട്. ജീവനോടെ പച്ചക്ക് തിന്നാൻ ഇട്ട് കൊടുത്തിട്ടുണ്ട്. അങ്ങേരിപ്പോ ഒളിവിലാണ്.” വാഹിദ് പറഞ്ഞു.
“എന്താ എന്നോട് മാത്രം പറയുന്നത്. എലിയോടു ഒന്നും പറയുന്നില്ല ല്ലോ. അവളല്ലേ പാട്ണർ. എനിക്ക് ഒന്നും അറിയില്ല. എല്ലാം ഇച്ചായനും കൂട്ടരും ചെയ്തതാണ്. അങ്ങേർക്ക് എന്നെ കട്ടിലിൽ മാത്രമേ വേണ്ടൂ.” ഷെറിൻ ആസ്വസ്ഥതയോടെ പറഞ്ഞു. എലിസബത്തിന്റെ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി ഊറിക്കൂടി. അവൾ ഇടംകണ്ണിലൂടെ വാഹിദിനെ നോക്കി. അവൻ അത് കാണാത്തത് പോലെ നടിച്ചു.