“ഇനി വരുമ്പോൾ, ഈ കഴുത്തിൽ അണിയാനായി ഞാനൊരു മല തന്നാൽ സ്വീകരിക്ക്യോ … ”
“പിന്നെന്താ… എനിക്ക് കരിമണിമാല ഇഷ്ടാണ്… ” അവർ പറഞ്ഞു. പക്ഷേ, രവിയുടെ മനസ്സിൽ സ്വർണ്ണം കെട്ടിയ ഒരു കരിമണിമാലയായിരുന്നു പതിഞ്ഞത്. അങ്ങിനെയൊരു സമ്മാനം ഇവർക്ക് വൈകാതെ കൊടുക്കണം. ഇന്നത്തെ അവസ്ഥയിൽ അത് തനിക്കൊരു പ്രശ്നമേയല്ല. കൈയ്യിലുള്ള സ്വർണ്ണം ഏതെങ്കിലും തട്ടാന് കൊടുത്ത് ഉണ്ടാക്കിപ്പിക്കാം.
“അന്ന് രവി ഞങ്ങളുടെ ദൈവദൂതൻ ആയല്ലോ… എങ്ങോട്ട് പോയതാ…” അവർ നെഞ്ച് കൂർപ്പിച്ച് ചോദിച്ചു.
“ഓ… അത്… ഞാൻ അവിടുത്തെ പ്രസിഡൻ്റിൻ്റെ ഒരു ചടങ്ങിന് പോയി വരുന്ന വഴിയാണ് വണ്ടി കിടക്കുന്നത് കണ്ടത്…” രവി തന്മയത്വത്തിൽ പറഞ്ഞു.
“എൻ്റെ കുട്ടീടെ ഭാഗ്യം… അല്ലാതെന്താ… അല്ല രവി, രവിക്ക് എന്താ ജോലി? അതോ ബിസിനെസ്സോ..?”
“ചെറിയ കച്ചവടം… ഉള്ളവൻ്റെ എടുത്ത് ഇല്ലാത്തവന് കൊടുക്കുന്ന ഒരു ചാരിറ്റി പ്രവർത്തനം… ”
“ഈ കാലത്ത് ഇങ്ങനേയും ആളുകൾ ഉണ്ടല്ലോ… ദൈവാധീനം….” കഥയറിയാതെ അവർ ആട്ടം കാണുന്നു എന്ന് രവിക്ക് തോന്നി.
കാറ്റിൻ്റെ ശക്തി തെല്ല് വർദ്ധിച്ചപ്പോൾ, വയറ് ഭാഗികമായി മൂടിയ നേരിയത് മറിഞ്ഞ്, മടങ്ങിയ വയറ് വെളിച്ചം കണ്ടു. രവി അവിടേയ്ക്ക് കുറച്ച് സെക്കൻ്റ് നോക്കിയിരുന്നു.
“എന്താ ഇങ്ങോട്ടൊരു നോട്ടം….” അവർ പുരികം രണ്ട് തവണ ഉയർത്തി ചോദിച്ചു.
“ഭംഗിയുള്ള എന്തും ഞാൻ നോക്കും…” രവി അവരുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.