രവിയുടെ മുന്നിൽ വച്ചുതന്നെ അവർ മുണ്ട് ഉടുത്ത്, നേരിയത് ദേഹത്ത് ചുറ്റി. വിരിഞ്ഞ അരക്കെട്ടും, ഉയർന്നുന്തിയ ചന്തികളും മുണ്ടിൽ ഒളിച്ചു.
“വാ…” അവർ വിളിച്ചു. രവി അവരെ അനുഗമിച്ചു. മുൻവശത്ത് എത്തിയതും, അവർ വാതിൽ മലർക്കെ തുറന്നിട്ടു.
“വീട്ടിൽ എപ്പോഴും കാറ്റും വെളിച്ചവും വേണം…” അവർ തിരഞ്ഞു.
“ഉം…. ” രവി മൂളി.
“ഇരിക്കൂ… ” രവി മരക്കസേരയിൽ ഇരുന്നു. അവർ എതിർവശത്തെ ചാരുകസേരയിൽ അമർന്നു.
“അന്നും പേര് ചോദിക്കാൻ വിട്ടു…”
“രവി… രവിനാഥ് വർമ്മ……”
“ഓ.. വർമ്മയാണല്ലേ… ഞങ്ങൾ മേനോൻമാരാ….” അവരിൽ ഒരുതരം പ്രൗഢി ഉണർന്നു. പക്ഷേ, രവി, അയാളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ജാതി സ്വത്വം വെളിവാക്കുന്നത്. ക്ലാരയോടോ, എന്തിന് പൊന്നമ്മയോടുപോലും തൻ്റെ ജാതി എന്തെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല.
“രാവിലെ എന്താ കഴിച്ചത്….” അവരിൽ തന്നോടുള്ള ബഹുമാനം വർദ്ധിച്ചുവോ എന്ന് രവി ശങ്കിച്ചു.
“സത്യം പറഞ്ഞാൽ ഒന്നും കഴിച്ചില്ല…”
“ഇത്ര വൈകിയിട്ടും…” അവർ എഴുന്നേറ്റു.
“സമയം കിട്ടിയില്ല… അതാ ഉണ്ടായത്…” രവിയും എഴുന്നേറ്റു.
“ഞാൻ ഉണ്ടാക്കിയ അടയുണ്ട്.. തരട്ടെ…” അവർ ചോദിച്ചു.
“അടയോ… അപ്പമോ… എന്തായാലും എനിക്കിഷ്ടാ…” രവി പറഞ്ഞു.
“രവിക്ക് എന്ത് അപ്പത്തിനോടാ ഇഷ്ടം…” അവർ പാത്രത്തിൽ രണ്ടുമൂന്ന് അട ഇട്ടിട്ട്, തിരിഞ്ഞ് നിന്ന് ചോദിച്ചു. ആ ചോദ്യത്തിൻ്റെ പൊരുൾ രവി തിരിച്ചറിഞ്ഞു. രണ്ട് ഉത്തരങ്ങൾ നൽകാം. ഒന്ന് മാന്യമായത്. മറ്റൊന്ന്, അർത്ഥം വച്ചുള്ളത്. പക്ഷേ, ഇവരുടെ മനസ്സിൽ എന്താണ് ഉള്ളത് എന്നറിയില്ലല്ലോ. എന്തായാലും, റിസ്ക് വേണ്ട.