“നന്നായി… അവർക്ക് തന്നെ ബോധിച്ചെടോ… പറ്റുമെങ്കിൽ ഇടയ്ക്ക് ചെല്ലണം.. കഴിയുന്ന സഹായം ചെയ്ത് കൊടുക്കണം.. ആഗ്രഹം ഉണ്ടെങ്കിലും എപ്പോഴും എനിക്ക് ചെല്ലാനൊന്നും കഴിയാറില്ല… പോലീസ് ആയിപ്പോയില്ലേ…” അത് കേട്ടതും രവിയുടെ ശ്വാസം നേരെ വീണു.
“നോക്കാം സാർ…” രവി തൊഴുതു പറഞ്ഞു.
“ആ.. പിന്നേയ് കഴിയുമെങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് താൻ ഏടത്തിയമ്മയെ ചെന്ന് കാണണം… എന്തോ ഒരു ദൗത്യം ഏൽപ്പിക്കാനുള്ള ശ്രമമാണ്…” എസ് ഐ ചിരിച്ചു പറഞ്ഞു.
“പോകാം സാർ….” രവി അതും പറഞ്ഞ് ഭവ്യതയോടെ പുറത്തേക്കിറങ്ങി.
പറഞ്ഞേൽപ്പിച്ച കരിമണിമാല നാലാം ദിനം വാങ്ങി, അതുമായി മായമ്മയുടെ അടുത്തേക്ക് രവി പുറപ്പെട്ടു. അവിടെ എത്തി കതകിൽ മുട്ടിയ രവിക്ക് മായമ്മ കതക് തുറന്നുകൊടുത്തു.
“വായോ രവി… എന്താ നീ ഇത്രേം വൈകുന്നത് എന്ന് സംശയിച്ച് കഴിയായിരുന്നു ഞാൻ..” ചന്തികുലുക്കി അവർ നടന്ന് പോകുന്നതിൻ്റെ പിന്നാലെ രവി നടന്നു.
“കുടിക്കാൻ ഞാൻ സംഭാരം എടുക്കട്ടെ…” അവർ അടുക്കളയിലേക്ക് കടന്നു.
“ഒന്ന് നിൽക്ക്…” രവി അവരുടെ തോളിൽ കൈവച്ചു. അവർ തിരിഞ്ഞ് നിന്നതും, പോക്കറ്റിൽനിന്നും മലയുടെ പൊതിയഴിച്ച് മായമ്മയ്ക്ക് നീട്ടി.
“രവി… നീയിത്… ഈശ്വരാ… ഞാൻ എന്താ ഈ കാണുന്നേ…” അവർ മലയിൽ പിടിച്ചു.
“കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട… മായമ്മ ഇത് കഴുത്തിൽ ഇടൂ… ഞാൻ കാണട്ടെ…” രവിയുടെ വാക്കുകളിൽ സ്നേഹം നിറഞ്ഞു.