വാസുദേവനും മാലതിയും ഈ വാക്കുകൾ പൂർണ്ണമായും സ്വീകരിച്ചു. അവർ വിശ്വനാഥ ശർമ്മയുടെ കാൽതൊട്ട് വണങ്ങി.
വിശ്വനാഥ ശർമ്മ: “എനിക്ക് പ്രതിഫലം ഒന്നും തരേണ്ട. നിങ്ങൾ കഷ്ടപ്പെടുന്ന ചിലരെ സഹായിച്ചാൽ മതി. നിങ്ങൾ പോവുക. നിങ്ങളുടെ സങ്കടങ്ങളെല്ലാം ഉടൻ മാറും. സത്യം നിങ്ങളെ തേടി വരും.”
അവർ അവിടെ നിന്ന് മടങ്ങി. അവരുടെ മനസ്സിൽ ആകാംഷയും, ഭയവും, ഒപ്പം ഒരു പ്രതീക്ഷയും നിറഞ്ഞു.
വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ വാസുദേവനും മാളതിയും നിശബ്ദതയിലായിരുന്നു. മനയിലെ കാഴ്ചകൾ അവരുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിച്ചു.
മാലതി: (പതിഞ്ഞ സ്വരത്തിൽ) വാസുവേട്ടാ… എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. പതിനൊന്ന് തലമുറയുടെ ശാപം! നാണിക്കുട്ടി, ലോകനാഥൻ… ഈ കഥയെല്ലാം…”
വാസുദേവൻ: (വണ്ടി ഓടിക്കുന്നതിനിടയിൽ) “വിശ്വനാഥ ശർമ്മ വെറുതെ പറയുമെന്ന് തോന്നുന്നില്ല മാലതി. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരു സത്യമുണ്ട്. അമലിന്റെ കാര്യത്തിൽ നമ്മളൊരു വലിയ തെറ്റ് ചെയ്തു. നമ്മളവനെ അടിച്ചോടിച്ചു. ഒരു വാക്ക് പോലും ചോദിച്ചില്ല.”
മാലതി: “ആ കണിയിൽ അദ്ദേഹം കണ്ടത് സത്യമാണെങ്കിൽ, അമൽ ഇപ്പോൾ ആ ശരണ്യ എന്ന സ്ത്രീയുടെ കൂടെ ഉണ്ടാകും. അവനേക്കാൾ 8 വയസ്സ് കൂടുതലുള്ള ഒരു അധ്യാപിക! പക്ഷെ, ലോകനാഥന്റെ പ്രതിജ്ഞ…”
വാസുദേവൻ: “അനിതയുടെ കല്യാണത്തിന് മുൻപ് കണ്ട സൗമ്യ ആ തിരുമാന്ധാംകുന്നിലമ്മയുടെ കളിയായിരുന്നെങ്കിൽ, നമ്മൾ ആ സത്യം മനസ്സിലാക്കണം. നമ്മൾ അമലിനെ എത്ര വേദനിപ്പിച്ചു! എത്ര നാണം കെടുത്തി! അവനോട് ചെയ്ത തെറ്റ് ഓർക്കുമ്പോൾ എനിക്ക് സ്വയം മാപ്പ് കൊടുക്കാൻ പറ്റുന്നില്ല.”