അമൽ ഐ.സി.യുവിൽ കിടന്നു. അവന്റെ ശരീരം മരവിച്ചതുപോലെയായിരുന്നു. അവന്റെ മനസ്സിൽ അലയടിച്ചത് സൗമ്യയുടെ വാക്കുകളാണ്: “നിങ്ങളെ സ്നേഹിക്കാൻ ഒരു പെണ്ണിനും കഴിയില്ല!” അതായിരുന്നു അവനേറ്റ ഏറ്റവും വലിയ പ്രഹരം. അവന് ചുറ്റുമുള്ളവർ അവന് മരിച്ചതിന് തുല്യമായി എന്ന് അവൻ തിരിച്ചറിഞ്ഞ നിമിഷം, അവന്റെ ആത്മാവ് ഉടഞ്ഞുപോയി.
ഹരീഷും വിനുവും ഹോസ്പിറ്റലിൽ കാത്തിരുന്നു. അപ്പോഴാണ് അവർ ഒരു കാര്യം ഓർത്തത്. അമലിന് സംഭവിച്ച ദുരന്തം ആരോടെങ്കിലും ഒന്ന് സംസാരിക്കണം. അവർക്ക് അവന്റെ കാര്യത്തിൽ ഒരു ഉപദേശം ആവശ്യമായിരുന്നു. അപ്പോഴാണ് അമലിന് ഏറ്റവും പ്രിയപ്പെട്ടതും വിശ്വസ്തവുമായ ഒരാളെക്കുറിച്ച് അവർക്ക് ഓർമ്മ വന്നത് – ശരണ്യ.
ശരണ്യ, അമലിന്റെ കോളേജ് പ്രൊഫസറായിരുന്നു. അവനേക്കാൾ എട്ട് വയസ്സിന് മൂത്തവളാണ്. മലയാള നടി പൂജ മോഹൻരാജിനോട് ഏകദേശം സാമ്യമുള്ള രൂപം. സൗന്ദര്യവും ആകർഷണീയതയും ഒരുമിച്ച ഒരു വ്യക്തിത്വം.
ശരണ്യയുടെ ഭൂതകാലം വേദനകൾ നിറഞ്ഞതായിരുന്നു. സ്നേഹമുള്ള മാതാപിതാക്കൾ. അവർ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പരസ്പരം വിട്ടുകൊടുക്കാതെ ജീവിച്ചു. ശരണ്യയ്ക്ക് 21 വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അവൾ ഒറ്റപ്പെട്ടു. പിന്നീട് ഹോസ്റ്റലിൽ താമസിച്ചു. അനാഥരും, ജീവിതത്തിൽ ഒറ്റപ്പെട്ടവരുമായ ഒരുപാട് പൊരുത്തപ്പെട്ടു.
ആദ്യമൊക്കെ അവൾ ഉൾവലിഞ്ഞ ജീവിതമാണ് നയിച്ചത്. എന്നാൽ, അവളുടെ അച്ഛന്റെ അടുത്ത സുഹൃത്തായ അഡ്വ. തോമസ് മാമൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. മാതാപിതാക്കൾ അവളുടെ ഭാവിക്കായി സൂക്ഷിച്ച സ്വത്തുക്കൾ തോമസ് മാമനാണ് സൂക്ഷിച്ചിരുന്നത്.