“പിന്നേ… ഭയങ്കര സന്തോഷമല്ലേ നിന്റപ്പൻ എനിക്ക് തന്നോണ്ടിരുന്നത്… സംശയരോഗം മൂത്ത് അയാൾക്ക് ഭ്രാന്തായത് നീയറിഞ്ഞോ…?.
എത്ര ദിവസമായി ഞാനിവിടെ വീട്ട് തടങ്കലിലാണെന്ന് നീയറിഞ്ഞോ… ?..
ഇല്ലല്ലോ… എന്നിട്ട് എനിക്ക് സന്തോഷമാണെന്ന്… ഹും…”..
മാത്തുക്കുട്ടി ഞെട്ടിത്തരിച്ചിരിക്കുകയാണ്… മമ്മിയുടെ ഭാവമാറ്റം അവന് വിശ്വസിക്കാനായില്ല.. ദേഷ്യത്തിൽ ചുവന്ന ബീനയുടെ മുഖം അവനിത് വരെ കണ്ടിട്ടില്ല… അതിലേറെ അവനെ ഞെട്ടിച്ചത് ബീന പറഞ്ഞ കാര്യങ്ങളാണ്.. മമ്മിക്ക് സന്തോഷമില്ലെന്ന്.. അപ്പൻ സംശയരോഗിയാന്ന്.. മമ്മി വീട്ടുതടങ്കലിലാന്ന്..
“നിനക്കറിയോ… ?..
എനിക്ക് പുറത്ത് പോവാൻ അനുവാദമില്ല… ഒരാളീ വീട്ടിലേക്ക് വരാനും സമ്മതിക്കില്ല… എപ്പഴും കുത്തുവാക്കും ചീത്തയും… ഞാൻ സഹിച്ചതൊന്നും നിനക്കറിയില്ല… നിന്നെ ഞാൻ അറിയിച്ചിട്ടുമില്ല… നിന്നെയെന്നല്ല, ഒരാളെയും ഞാനിത് അറിയിച്ചിട്ടില്ല…”..
ജീവിതത്തിലാദ്യമായി ബീന മകന് മുന്നിൽ മനസ് തുറന്നു..
“ ഞാനിത് വിശ്വസിക്കില്ല മമ്മീ… എന്റപ്പനെ കുറിച്ച് തന്നെയാണോ മമ്മീയീ പറഞ്ഞത്… ?”..
“ഹും… നിന്റൊരപ്പൻ… എന്റെ ജീവിതം നശിപ്പിച്ച പിശാചാ അയാൾ…”..
“അതെങ്ങിനെയാ മമ്മീ… നിങ്ങള് രണ്ടാളും നല്ല സ്നേഹത്തിലല്ലായിരുന്നോ… ?”..
“ഉം… ആയിരുന്നു… നിന്റെ മുന്നിൽ… നിന്റെ ചേച്ചിയുടെ മുന്നിൽ..
മറ്റുള്ളവരുടെ മുന്നിൽ… പക്ഷേ, മുറിയിൽ കയറി കതകടച്ചാൽ കീരിയും പാമ്പും പോലെയായിരുന്നു… അതൊന്നും ഒരാളെയും ഞാനറിയിച്ചില്ല…”..