ഊണ് കഴിഞ്ഞ് ചന്ദ്രൻ ഒരു തോൾ സഞ്ചിയും തൂക്കി വരമ്പിലേക്കിറങ്ങി നടന്നു. കൂടെ ഉറ്റ സുഹൃത്ത് രാഘവനുമുണ്ടായിരുന്നു. ചന്ദ്രൻ ഇറങ്ങി പോകുന്നതും നോക്കി പൂമുഖത്ത് മകളും ഭാര്യയും നോക്കി നിന്നു.
“വെള്ളമടിച്ച് വരാതിരുന്നാൽ മതിയാർന്നു..” സുശീല ഒരു ദീർഘശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
ഊണ് കഴിഞ്ഞ് അമ്മയ്ക്കും മകൾക്കും പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. അച്ചൻ ആണെങ്കിൽ ഉത്സവത്തിനും പോയി. ഇനി തെണ്ടി തിരഞ്ഞു ദിവസങ്ങൾ കഴിയും വരാൻ. ആ വീട്ടിൽ അവർ മാത്രമൊള്ളു എന്ന് ഓർത്തപ്പോൾ, സുശീലയുടെ ഉള്ളിൽ മകളോട് ചോദിക്കാൻ ഉറച്ച കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാർ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞ കുറെ കാര്യങ്ങൾ. തന്റെ മകളെ പറ്റിയും മകളുടെ ഭർതൃവീട്ടുകാരെ പറ്റിയും കേട്ടാൽ അറയ്ക്കുന്ന പലതും കേട്ടിട്ടും ആരോടും മറുപടി പറയാൻ സുശീല പോയില്ല. കേട്ടതൊക്കെ ഏറെക്കുറെ സത്യമാണെന്നും തോന്നിയിരുന്നു. ആ ദേഷ്യമൊക്കെയായിരുന്നു മകളോട്. എന്നാൽ ഇപ്പൊ അതെല്ലാം മാറി. താനും ആ കേട്ടതിന്റെ ഒക്കെ ഒരു ഭാഗമായി മാറിയിരിക്കുന്നു. എന്നാലും മകളിൽ നിന്ന് തന്നെ അതെല്ലാം അറിയണം എന്നൊരു തോന്നലുണ്ടായി.
“അവൻ വിളിച്ചോ മോളെ..?” ഒരു സംഭാഷണം തുടങ്ങാൻ എന്നോണം സുശീല ചോദിച്ചു. രണ്ടുപേരും ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു. സിന്ധു അപ്പോഴും ഫോണിൽ തോണ്ടുന്നുണ്ട്.
“എന്താ.. ‘അമ്മ എന്താ പറഞ്ഞെ?” മുഴുവൻ ശ്രദ്ധയും ഫോണിലായിരുന്ന സിന്ധു ‘അമ്മ പറഞ്ഞത് കേട്ടില്ല.
“അവൻ വിളിച്ചില്ലേ, കിട്ടുന്നില്ല എന്നല്ലേ നേരത്തെ പറഞ്ഞെ..”