ആ വീടിന്റെ ഹാളിലും വരാന്തയിലും അടുക്കളയിലും വരെ റോസിയെ അച്ഛൻ കളിച്ചു. അടങ്ങാത്ത കാമത്തിന്റെ പറുദീസകളിലേക്ക് ആ രണ്ടു ശരീരങ്ങൾ സഞ്ചരിച്ചു. ഉറക്കം അവരെ വിട്ട് പോയി. പുലരാൻ തുടങ്ങുമ്പോഴാണ് ആ വിയർത്ത ശരീരങ്ങൾ അവരുടെ കെട്ടുകൾ അഴിച്ച് സ്വാതന്ത്രരായത്. റോസി അച്ഛനെ തുര തുരാ ഉമ്മകൾ കൊണ്ട് മൂടി. അത് സ്നേഹത്തിന്റെ മുദ്രകളായിരുന്നു.
പ്രാർത്ഥനയുടെയും വിട്ട് പോയ ഉറക്കത്തിന്റെയും ഇടയിൽ, കഴിഞ്ഞ ദിവസം നടന്ന കാമോത്സവത്തിന്റെ ചിത്രങ്ങൾ റോസിയുടെ ഉള്ളിൽ മിന്നി തെളിഞ്ഞു. ഇടക്കിടെ ഞെട്ടി തിരിഞ്ഞ് ചുറ്റും നോക്കി വീണ്ടും പ്രാര്ഥനയിലേക്ക് മുഴുകി. പുറത്ത് വെളിച്ചം വീണ് തുടങ്ങുന്നേയുള്ളു. തണുത്ത കാറ്റ് വാതിലിലൂടെ ഉള്ളിലേക്ക് കടക്കുന്നുണ്ട്. ഏതോ മയക്കത്തിന്റെയിടയിൽ ഞെട്ടിത്തിരിഞ്ഞ റോസി നോക്കിയത്, തന്നെ തന്നെ നോക്കിയിരിക്കുന്ന പത്രോസിന്റെ മുഖത്തേക്കാണ്. ഇത് വരെ പള്ളിയിൽ വരാത്ത പത്രോസ് ഈ വെളുപ്പാൻ കാലത്ത് പള്ളിയിൽ പ്രാർത്ഥനയിൽ കൂടാൻ വന്നത് എന്തിനാവും എന്ന ചിന്ത റോസിയെ പിടിച്ച് കുലുക്കി. ആ നിമിഷം മുതൽ അവളുടെ ഉറക്കം നഷ്ട്ടപെട്ടു.
ഫാദർ ഗബ്രിയേൽ നേരത്തെ പത്രോസിനെ കണ്ടിരുന്നു. അയാളുടെ മനസിലും സന്ദേഹങ്ങൾ നിലനിന്നിരുന്നു. മുഖത്ത് അത് വന്നിരുന്നില്ലെങ്കിലും അയാളുടെ ശ്രദ്ധ പൂർണമായും പത്രോസിന്റെ ചലനങ്ങളിൽ തന്നെയായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. പത്രോസിൽ ഒരു ചിരി വിരിഞ്ഞു. അച്ഛന്റെ പ്രാർത്ഥന പിഴച്ചു. ചന്തപ്പുരയുടെ തലവര തന്നെ പിഴക്കാനുള്ള ഒരു അട്ടഹാസം പത്രോസിന്റെയുള്ളിൽ ഊറിവരുന്നത് ആരും അറിഞ്ഞില്ല.