“വർഗീസെ.. നീ അവളേം കൂട്ടി എത്രയും പെട്ടെന്ന് ഇങ്ങോട്ട് ഒന്ന് വന്നേ..” കപ്യാർ വർഗീസ് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അച്ഛൻ ഫോൺ വെച്ചിരുന്നു. അപ്പോയെക്കും അച്ഛൻ ഒരു തീരുമാനത്തിൽ എത്തിയിരുന്നു.
അച്ഛന്റെ ഫോൺ വരുമ്പോൾ വർഗീസ് കവലയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്നു. സാധനങ്ങളുമായി വീട്ടിലേക്ക് നടക്കുമ്പോൾ വർഗീസിന്റെ മനസ്സിൽ ഒരു ചിരി വിരിഞ്ഞു. ‘ഈ അച്ഛന്റെ ഒരു കാര്യം ഏത് നേരവും ഈ ഒരു വിചാരം മാത്രേ ഒള്ളു.., ആഹ് അച്ഛനെ കുറ്റം പറയാൻ പറ്റില്ല, അവിടെന്ന് വിളിവരാൻ നില്കാണല്ലോ ഒരുത്തി ഇവിടുന്ന് ഓടാൻ..”
വർഗീസ് വീട്ടിലേക്ക് കയറുമ്പോൾ റോസി ടി വി കണ്ടുകൊണ്ടിരിക്കുവാർന്നു.
“എടീ..” വർഗീസ് ഉള്ളിലേക്ക് നീട്ടി വിളിച്ചു. റോസി എണീറ്റ് ഉമ്മറത്തേക്ക് വന്നപ്പോൾ കയ്യിലുള്ള സാധനങ്ങൾ അവളുടെ കയ്യിൽ കൊടുത്തിട്ട്, മുറ്റത്ത് ഉണങ്ങാൻ ഇട്ട റബ്ബർ ഷീറ്റുകൾ എടുത്ത് അകത്തേക്ക് കയറി.
“എടി.. നീ ഒന്ന് റെഡിയാവ്.. പള്ളിൽ പോവണം അച്ഛൻ വിളിച്ചിരുന്നു..”
“അച്ഛനോ..എന്തിന്?” റോസിക്ക് ഒരു സംശയം. സാധാരണ ഈ നേരത്ത് അച്ഛൻ തന്നെ വിളിച്ച് വരുത്താറില്ലലോ. ഒന്നെങ്കിൽ ഉച്ചക്ക് ശേഷം. അല്ലെങ്കിൽ രാത്രി 11 ന് ശേഷം വരാൻ നേരത്തെ പറഞ്ഞു വെക്കും. ഇതിപ്പോ എന്താ ഒന്നുമല്ലാത്ത നേരത്ത്. അവൾ ചുവരിലെ ക്ലൊക്കിലേക്ക് നോക്കി. സമയം 7 ആയതേ ഒള്ളു. ആകാശത്തിന്റെ ചുവപ്പ് മാഞ്ഞിരുന്നില്ല.
“എന്തിനാ അച്ഛൻ വരാൻ പറഞ്ഞെ..” വർഗീസിന്റെ പുറകെ ചെന്ന് കൊണ്ട് റോസി ചോദിച്ചു.
അതിന്റെ മറുപടി എന്നോണം, വർഗീസ് തന്റെ ഭാര്യയെ തന്റെ മുന്നിലേക്ക് ചേർത്ത് നിർത്തി,