ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ 3 [Chaiwala Chicha]

Posted by

 

“ഇല്ല, പറയണം, അതുപോലെ അമ്മയോട് അങ്ങോട്ടേക്കാണ് വരുന്നതെന്നും വിളിച്ചുപറയണം”

 

“ശരി, നീ ഇവിടെ റസ്റ്റ് എടുക്ക്, ഞാൻ ക്ലാസ്സിലേക്ക് പോകട്ടെ” അത്രയും പറഞ്ഞു റസിയ ടീച്ചർ പോയി.”

 

സ്റ്റാഫ് റൂമിൽ മൊബൈലും നോക്കി ഞാൻ അവിടെ ഉറങ്ങിപ്പോയി. പീരീഡ് സമയം കഴിഞ്ഞതിന്റെ മണിയടി ശബ്ദം കേട്ടപ്പോഴാണ് ഉറക്കം ഉണർന്നത്. റസിയ ടീച്ചർ വരുന്നതും നോക്കി ഞാൻ അവിടെ ഇരുന്നു.

 

“എടി, ഞാൻ സന്ദീപിനോട് പറഞ്ഞിട്ടുണ്ട്, നീ അങ്ങോട്ട് വരുന്നില്ല എന്നും അമ്മയുടെ വീട്ടിലേക്കാണ് പോകുന്നതെന്നും, ഇനി നീ വീണ്ടും പറയാൻ പോകണ്ട”

 

“അതേതായാലും നന്നായി” ഞാൻ പറഞ്ഞു.

 

“ഞാൻ ഒന്ന് പ്രിൻസിപ്പലിനെ കണ്ട് പോകുകയാണെന്ന് പറഞ്ഞിട്ടുവരാം, നീ കാർ ഓണാക്കി അതിൽ ഇരുന്നോ”

വണ്ടിയുടെ കീ തന്ന് റസിയ ടീച്ചർ പോയി. ഞാൻ കാർ ഓണാക്കി എയർ കണ്ടിഷനും സ്റ്റാർട്ട് ആക്കി, ടീച്ചർ വരുന്നതും കാത്തിരുന്നു.

 

“കാത്തിരുന്നുമുഷിഞ്ഞോ ദീപക്കുട്ടി? ആ പ്രിൻസിപ്പാൾ ആരോടോ മൊബൈലിൽ കത്തിയടിക്കുകയായിരുന്നു, അതാണ് വൈകിയത്”

 

“നമുക്ക് പതുക്കെ പോയാൽപ്പോരേ?”

 

“പോരല്ലോ മോളെ, വീട്ടിൽ പോയി പണിയൊക്കെ തീർത്തിട്ട് വേണം നമുക്ക് രണ്ടാൾക്കും വിരിഞ്ഞുകിടക്കുന്ന ആ നെല്പ്പാടത്തിന്റെ അരികിലൂടെ കാറ്റുംകൊണ്ട് നടക്കാൻ”.

 

“എന്താടി നിനക്കൊരു പരവേശം. സീറ്റിൽ ചാഞ്ഞിരിക്കെടി, ഒരു മാതിരി ചന്തിക്ക് കുരു ഉള്ളപോലെ” റസിയ ടീച്ചർ കളിയാക്കി.

“എടി ദീപേ എനിക്കറിയാം നീ എന്തിനാണ് ഈ മുള്ളിന്മേൽ ചവിട്ടിയപോലെ പെരുമാറുന്നെന്ന്. നിനക്ക് മരുന്നിന്റെ കഥ അറിയാനുള്ള വെമ്പലല്ലേ.”

Leave a Reply

Your email address will not be published. Required fields are marked *