സമയം നീങ്ങി.
വൈകുന്നേരമാകുമ്പോഴേക്കും അശ്വതി കുളി കഴിഞ്ഞിരുന്നു. എല്ലാം വൃത്തിയാക്കിയിട്ടുള്ള കുളി..!
ഉടുക്കേണ്ടി വരുന്നത് മാധവൻ കൊണ്ടു തന്ന സാരിയാണ്. ജീവിതം അടിയറവ് വച്ച നിസ്സഹായത.
സ്കൂൾ വിട്ടു വന്ന ചിന്നുമോളെ നിറഞ്ഞ പുഞ്ചിരിയോടെ അവൾ സ്വീകരിച്ചു. സ്നാക്ക്സ് കഴിക്കാൻ കൊടുത്ത് അവളോട് കൊച്ചു വാർത്തനങ്ങളൊക്കെ പറയുമ്പോൾ ഒരാശ്വാസം. ശേഷം കുളിപ്പിച്ച് പഠിക്കാനിരുത്തി.
പ്രസാദിനെ വന്ന് നോക്കുമ്പോൾ കണ്ണുകൾ തുറന്ന് കിടക്കുകയാണവൻ. വാതിൽ മറവിൽ നിന്ന് വീക്ഷിച്ച് പിൻവലിയുമ്പോൾ ചിലതൊക്കെ പ്രസാദിനെ അറിയിച്ചതിന്റെ സങ്കടമുണ്ട് അവളുടെ മനസ്സിൽ. പക്ഷെ ഇതൊക്കെ ഇങ്ങനെയേ നീങ്ങു.
രാത്രിയിലേക്ക് അടുക്കുമ്പോൾ ഭക്ഷണമുണ്ടാക്കുന്ന പണിയിലേക്ക് കടന്നു. ചെറുതായി എന്തെങ്കിലും ഉണ്ടാക്കുകയെ വേണ്ടു.
ക്ലോക്കിലെ സൂചികൾ നീങ്ങുന്നതിനനുസരിച്ച് മാധവൻ എത്തുമെന്ന ചിന്തയാണ് മനസ്സിൽ. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.
പിടി വിട്ടുപോകുന്ന ദുർബലമായ ചിന്തകളിൽ വിഹരിക്കുന്ന മനസ്സിനെ എങ്ങനെയടക്കണം മനസിലാവാതെയായി അവൾക്ക്. ഒരു വേള അയാൾ നൽകുന്ന രതി സുഖത്തിലേക്ക് മനസ്സ് വഴുതുകയാണോ എന്ന പേടി..!!
എട്ടര മണിക്ക് തന്നെ അവൾ ഭർത്താവിനും മക്കൾക്കും ഭക്ഷണം നൽകി. പാത്രങ്ങൾ കുറച്ച് വൈകി കഴുകാമെന്ന് വച്ചു. ഇളയകൊച്ചിന് വേണ്ടുന്ന പാല് കൊടുത്തുറക്കി ചിന്നുമോളെയും കിടത്തി.
“അച്ചൂ.. കിടക്കുന്നില്ലേ..?”
“പാത്രങ്ങൾ കഴുകാനുണ്ട് ഏട്ടാ..”
“മ്.., മാധവേട്ടൻ വന്നില്ലല്ലോ..?”