“അല്ലടി..”
“രാത്രി ഭക്ഷണം വിളമ്പാൻ ഏട്ടന്റെ മുന്നിൽ വച്ച് എന്റെ കയ്യിൽ പിടിച്ച് കൊണ്ടു പോയത് ഓർമ്മയുണ്ടോ..?”
അവൻ പറയുന്നതിന് മുൻപേ അവൾ കയറി ചോദിച്ചു.
“മ്മ്..”
“അതാണ് അയാൾ. ആരെയും പേടിക്കാനില്ല. സ്വതന്ത്രമായ ജീവിതം. നമ്മൾ അയാളുടെ കയ്യിൽ നിന്ന് ഔദാര്യം സ്വീകരിച്ചു കഴിഞ്ഞു. അപ്പോ ഇങ്ങനെയൊക്കെയേ അയാൾ പ്രവർത്തിക്കു. ഏട്ടനത് മനസ്സിലാക്കണം. കണ്ടില്ലെന്ന് നടിക്കണം. ഇല്ലെങ്കിൽ വിഷമിക്കാനെ നേരമുണ്ടാകു..”
“നിനക്ക് പറ്റുന്നുണ്ടോ അങ്ങനെ..??”
“ഉം..”
“അപ്പോ അയാൾ നിന്നെ തൊടുന്നത് കുഴപ്പമില്ലേ..?”
“കുഴപ്പമുണ്ടായിട്ട്.. എന്തു ചെയ്യാനാവും..? പ്രശ്നമാക്കിയാൽ പരിഹാരം ഉണ്ടാവുമോ..? ഏട്ടനന്ന് ചോദിച്ചില്ലേ അയാളെന്റെ വായ പൊത്തുകയോ കേറി പിടിക്കുകയോ ചെയ്താൽ ഏട്ടനറിയുമോ എന്ന്. എനിക്കെന്തെങ്കിലും ചെയ്യാനാവുമോ..?””
“അച്ചൂ.. അയാൾ നിന്നെ എന്തെങ്കിലും ചെയ്യുന്നുണ്ടോ..?”
ദയനീയമായിയുന്നു അവന്റെ ചോദ്യം. കലങ്ങിയ മുഖവുമായി അവൾ എഴുന്നേറ്റു.
“എടി..”
അവനവളുടെ കയ്യിൽ പിടിച്ചു.
“ഞാൻ പറഞ്ഞില്ലേ.. കയ്യിൽ തൊടാറും പിടിക്കാറുമുണ്ട്. വേറെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ അറിയിക്കാം..”
“എടി.. എന്താ നിയീ പറയുന്നേ..”
“വേറെന്താ പറയണ്ടേ.. എനിക്കിപ്പോ ഇങ്ങനെ പറയാനേ ആവു.”
മറുപടി കിട്ടാതെ അവനവളുടെ കൈ വിട്ടു.
“ഞാൻ അലക്കിയിട്ടു വരാം..”
പുറത്തേക്ക് നടക്കുമ്പോൾ അവളുടെ കവിൾത്തടങ്ങൾ നനഞ്ഞിരുന്നു. മനസ്സ് ശൂന്യമായ അബോധാവസ്ഥയിൽ പ്രസാദ് നിലവിളിക്കുകയാണ്. ആർക്കും കേൾക്കാനാവാത്ത സ്വരത്തിൽ..!!