ഇതും പറഞ്ഞു കൊണ്ട് ശരണ്യയുടെ കൈയും പിടിച്ചുകൊണ്ടു ഷീബ പോകാം എന്നാ ഭാവത്തിൽ നോക്കി.
“ഉം… അഹ് പിന്നെ, ഷീബ വൈകീട്ടു ആവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണേ…. ഒരു കാര്യം ഉണ്ട്. അത്യാവശ്യം ആണ്. കാര്യം എന്താണെന്ന് ഞാൻ വന്നിട്ട് പറയാം.”
“അഹ് തമ്പുരാനെ.” പോറ്റിക്കു മറുപടി നൽകിയിട്ട് ശരണ്യയുടെ കൂടെ ഷീബ പടിയിറങ്ങികൊണ്ട്, നാഗ കാവിന്റെ മുന്നിലെ ഇടവഴിയിലൂടെ തിരികെ നടന്നു.
“അയാൾ എന്തിനാ ചേച്ചിയെ രാത്രി ഒന്ന് കാണണം എന്ന് പറഞ്ഞത്?”
“ആവോ അറിയില്ലടി… ചിലപ്പോ നിന്നെ പറ്റി എന്തെങ്കിലും ചോദിക്കാൻ ആയിരിക്കും.”
“എന്നെ പറ്റിയോ?? എന്തിന്?”
“നിന്റെ നിഷിച്ചുള്ള സംസാരം ചിലപ്പോൾ തമ്പുരാന് അത്രേ പിടിച്ചു കാണിലായിരിക്കും.”
“അതിനു ഞാൻ എവിടെ അയാളെ നിഷിച്ചു സംസാരിച്ചു?”
ഓ…! ഇവളെ ഞാൻ ഇവിടെ നടക്കുന്ന കാര്യങ്ങളൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാകും എന്റെ ദൈവമേ!!… ഷീബ മനസ്സിൽ മന്ത്രിച്ചു.
“അഹ് അതൊന്നും ഇല്ല. നീ ഇപ്പൊ നടക്കു..”
ഇരവരും തിരിച്ചു ശരണ്യയുടെ വീട്ടിലേക്കു നടന്നുകൊണ്ടിരിക്കുമ്പോൾ, വീടിന്റെ മുൻപിൽ ഒരു ബൈക്ക് നിർത്തിയിട്ട് അതിൽ ഒരാൾ ഇരുപ്പുണ്ടായിരിന്നു.
“ആരാ ചേച്ചി അത്?” തന്റെ വീടിന്റെ മുൻപിൽ ആജ്ഞതമായ ഒരു പുരുഷൻ ബൈക്കിൽ ഇരിക്കുന്നത് കണ്ട ശരണ്യ ഷീബയോട് ചോദിച്ചു.
“അത് ഗോവിന്ദൻ ആണലോ. അവൻ എന്തിനാണാവോ നിന്റെ വീടിന്റെ മുൻപിൽ നിൽക്കുന്നത്?” എന്നും പറഞ്ഞ് ഒരു സംശയത്തോടെ ഷീബയും മുന്നോട്ട് നടന്നു.