മുന്നിൽ മാംസം തുളുമ്പുന്ന, തടിച്ച ചുണ്ടുകൾ ഉള്ള ചുവന്ന ചാലുള്ള ആ നെയ്യലുവ നോക്കി അവളാശങ്കപ്പെട്ടു.
ബാത്‌റൂമിൽ നിന്നിറങ്ങുമ്പോൾ കൈലാസ് പുറത്തുണ്ട്. അവന് മുഖം കൊടുക്കാതെ അവൾ നേരെ നടന്നു. ആ മുഖത്ത് നോക്കാൻ കൂടി അവൾക്ക് പറ്റുന്നില്ല.
“ഏയ്.. ജോലിക്കാര്യം എന്തായെടി?” കൈലാസ് ആണ് വിളിച്ചു ചോദിച്ചത്.
“ഒന്നാം തീയതി ചെല്ലാൻ പറഞ്ഞു.”
“നിനക്കെന്താ ഒരു വല്ലായ്മ.”
“ഒന്നൂല്ല. വെയിലത്തു നടന്നിട്ടാവും.” അവൾ കൈ കൊണ്ട് മുഖം തുടച്ചു.
“സത്യം പറ നീ നേരത്തെ വന്നതല്ലേ?
എന്തെങ്കിലും കണ്ടോ നീ?”
ഹന്നയുടെ മുഖത്തെ ഞെട്ടലിൽ നിന്നും അവനുള്ള ഉത്തരം കിട്ടി.
“അയ്യേ ഞാനൊന്നും കണ്ടില്ല.”
‘’വിശ്വസിച്ചു. ചെന്നോ.”
കൈലാസിന് ഒരു കുലുക്കവുമില്ല.
ചെറിയൊരു ജാള്യത ഉണ്ട്. പിന്നെ അവളല്ലേ എന്നായാലും കാണും എന്ന മട്ട് ആയിരുന്നു അവന്.
ഹന്ന അകത്തേക്കു ഓടിക്കയറുന്നതും നോക്കി നിന്നിട്ട് അവൻ ബാത്‌റൂമിൽ കയറി.
അന്ന് രാത്രി ഹന്ന വീട്ടിലിടുന്ന രണ്ട് ഷാളും അവൻ ഒളിപ്പിച്ചു വച്ചു.
അവളീ വീട്ടിൽ കെട്ടി പൊതിഞ്ഞു നിൽക്കുന്നതെന്തിനാ? അതും തന്റെ മുന്നിൽ.
പിറ്റേന്ന് കുളി കഴിഞ്ഞു വന്ന ഹന്ന അവിടെ മൊത്തം ഷാൾ തപ്പി.
“എന്റെ ഷാൾ കണ്ടായിരുന്നോ?”
തലയിൽ ചുറ്റി വച്ച തോർത്തു അഴിച്ച് മാറിലൂടെ ഇട്ടുകൊണ്ടാണ് ചോദ്യം.
“നീ വീട്ടിലെന്തിനാ ഷാളിടുന്നെ?
നമ്മൾ രണ്ട് പേര് അല്ലേ ഇവിടുള്ളൂ.”
“ഞാൻ അവിടെ വീട്ടിലും ഇടുമായിരുന്നു. ശീലമായതാ.”
“അത് അവിടെ. ഇവിടെ ഞാൻ നിന്റെ ഭർത്താവ് ആണ്. ആ ബോധം ഉണ്ടോ നിനക്ക്?”