ഞാൻ കൈ നീട്ടിയപ്പോൾ സ്കാർഫ് സ്ഥാനം മാറി കഴുത്തിലെ പാട് വെളിവായി. അയാളുടെ കണ്ണുകൾ അങ്ങോട്ടേക്ക് താഴ്ന്നത് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് സ്കാർഫ് വീണ്ടും നേരെയാക്കി. എന്റെ വെപ്രാളം കണ്ട് അയാൾ ഒരല്പം കളിയാക്കൽ കലർന്ന ഒരു ചിരി ചിരിച്ച് തലയാട്ടി. അതും കൂടിയായപ്പോൾ ഞാൻ അങ്ങ് ചൂളിപ്പോയി. ഞാൻ എന്തൊരു മണ്ടിയാണ്….
ഒന്നും ചെയ്യാതിരുന്നെങ്കിൽ അയാൾ അത് കണ്ട് ഒന്നും മിണ്ടാതെ പോകുമായിരുന്നു. വെറുതെ ഞെട്ടിവിറച്ച് ആകെ കുളമാക്കി. വിഡ്ഢീ…!! ഞാൻ എന്നെത്തന്നെ ശകാരിച്ചു….. അയാൾ പക്ഷേ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പോയി. ഭാഗ്യം..! അല്ലെങ്കിൽ തന്നെ അയാൾ എന്ത് പറയാനാണ്….
വർക്കിച്ചായന്റെ അക്രമത്തിന്റെയും ആക്രാന്തത്തിന്റെയും അടയാളത്തെ എന്റെ കാമാസക്തിയുടെ തിലകച്ചാർത്താണെന്ന് അയാൾക്ക് മനസ്സിലിട്ട് താലോലിക്കാമെന്ന് മാത്രം. അല്ലാതെന്ത്.
ഞാൻ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോഴും പിന്നെ അകം അടുക്കിപ്പെറുക്കുമ്പോഴുമെല്ലാം അയാൾ അകത്തെ മുറിയിൽ പുസ്തകങ്ങൾ വായിക്കുകയായിരുന്നു. ഇടയ്ക്ക് വരുന്ന കാളുകൾ അയാൾ എടുക്കാതെ കുറെ നേരം അടിച്ച് നിന്നു. ചിലത് ചിലപ്പോൾ എടുത്ത് സംസാരിച്ചു. അത്ര തന്നെ.
ഭക്ഷണം തയ്യാറായെന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ വന്ന് കഴിച്ചിട്ട് എഴുന്നേറ്റു.
“തീയല് കലക്കിയിട്ടുണ്ട്…”, അയാൾ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു.
വീണ്ടും അയാൾ പുസ്തകങ്ങളിലേക്ക് മടങ്ങി. വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുന്ന സ്വപ്നയോട് കോവിൽപ്പടിയിൽ ഇറങ്ങാൻ പറഞ്ഞിരുന്നു.