ശോശന്നയുടെ ഉത്തമഗീതം [മിഹാ]

Posted by

അപ്പോൾ പിന്നെ ഇങ്ങനെ വട്ട് പറയുന്നതിൽ അത്ഭുതമില്ല. എനിക്ക് ചിരി വന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ കറിസാധനങ്ങളെല്ലാമുണ്ട്. അയാൾക്ക് ഉച്ചത്തേക്ക് കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്ന് ചോദിച്ചറിയാൻ ഞാൻ ഉമ്മറത്തേക്ക് വന്നപ്പോൾ അയാളെ കാണാനില്ല.

നോക്കിയപ്പോൾ മുറ്റത്ത് ഒരു മൂലയിലുള്ള പൂമരത്തിന്റെ ചോട്ടിൽ നിന്ന് ഫോൺ ചെയ്യുന്നു. കോൾ കട്ടാക്കുന്നത് കണ്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു.
“സർ…”
അയാൾ തിരിഞ്ഞുനോക്കി.
“ഉച്ചയ്ക്ക് കഴിക്കാൻ എന്താ വേണ്ടത്?”
അയാൾ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,
“ശോശന്നയ്ക്ക് ഇഷ്ടമുള്ളത് എന്താന്ന് വച്ചാൽ ഉണ്ടാക്കിക്കോ… അവിടെ വേണ്ടതെല്ലാം സാറച്ചേച്ചി വാങ്ങി വച്ചിട്ടുണ്ട്. എന്ത് വേണമെങ്കിലും ഉണ്ടാക്കിക്കോളൂ…”
ഞാനും ഒന്ന് പുഞ്ചിരിച്ചു.
“ശോശന്ന കാലത്ത് എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്?”, അയാൾ ചോദിച്ചു.
അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.
” ഇല്ല സർ…. തിരക്കായതുകൊണ്ട്…. ”
” എന്നെ പേര് വിളിച്ചാല്‍ മതി ശോശന്ന. മറ്റുള്ളവർക്ക് വിളിക്കാനല്ലേ നമുക്കെ പേര് തന്നിട്ടുള്ളത്…. ”
അയാൾ വീണ്ടും പുഞ്ചിരിച്ചു. മഞ്ഞുകൊണ്ട് വിളറിയ ആ മുഖത്ത് വെട്ടിച്ചെറുതാക്കി നിർത്തിയ താടിമീശകൾ കറുത്ത കുത്തുകളായി തെളിഞ്ഞ് കാണാമായിരുന്നു….

അടുക്കളയില്‍ പച്ചക്കറി അരിയുന്നേരം അകത്തുനിന്നും അയാൾ വിളിക്കുന്നത് കേട്ടു. തിരിഞ്ഞ് നോക്കിയപ്പോഴേക്കും അയാൾ അടുക്കളയിലെത്തിയിരുന്നു. ഒരു കവർ എനിക്ക് നേരെ നീട്ടി അയാൾ പറഞ്ഞു,
“ഇന്നാ…താഴത്തെ കടയിൽ നിന്നാണ്…. ശോശന്നയ്ക്ക് ദോശ ഇഷ്ടമാണല്ലോ അല്ലേ…? പുട്ടും ഇഡ്ഡലിയുമൊന്നും എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ…. അതാ ദോശ വാങ്ങിയത്…”
“അയ്യോ സർ…. ഇത് വേണ്ടായിരുന്നു….. ഞാൻ ഇവിടുന്നു എന്തെങ്കിലും കഴിച്ചേനെയല്ലൊ….!”.
ഞാന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭക്ഷണം കൊണ്ടുവന്നത് എനിക്ക് ശരിക്കും ആശ്വാസമായിരുന്നു. വിശക്കുന്നുണ്ടായി. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.
” ഇവിടുള്ളത് എന്തെങ്കിലും ഉണ്ടാക്കിയിട്ട് വേണ്ടേ.., അത് നമുക്ക് ഉച്ചയ്ക്ക് തിന്നാം… തൽക്കാലം ഇപ്പോൾ ഇത് കഴിക്ക്”, അയാൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *