ശോശന്നയുടെ ഉത്തമഗീതം [മിഹാ]

Posted by

ഉള്ളില്‍ എവിടെയൊ ഒരു ഭയത്തിന്റെ തിരളൽ…! ആരെങ്കിലും ഇപ്പോൾ വന്ന് കണ്ടാൽ…?! ഇല്ല…. വിട്ടുമാറാൻ തോന്നിയില്ല…. തള്ളിമാറ്റാൻ തോന്നിയില്ല. അങ്ങനെ തന്നെ നിന്നു. ആ നിൽപ്പിൽ അതുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം ഞാനറിഞ്ഞു.

എന്റെ ശിരസ്സില്‍ സാറിന്റെ നീളൻ വിരലുകൾ തലോടുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചായ്ച്ച് നിൽക്കുമ്പോൾ വിയർപ്പിന്റെ നേരിയ ഗന്ധം എനിക്ക് കിട്ടുന്നുണ്ട്…. അടിവയറ്റിൽ ഒരു ചെറിയ വിറയൽ അനുഭവപ്പെട്ടോ…?!

“ശോശന്ന…..”

“മ്…”

“സാരമില്ല… എല്ലാം ശരിയാകും…. വിഷമിക്കണ്ട…”

“മ്….”

സാർ പതിയെ വിട്ടുമാറി. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. കരുണ…. പരമമായ കരുണയായിരുന്നു അതിൽ നിറയെ… അതോ സഹതാപമാണോ…? അതുമല്ലെങ്കിൽ….?!
വേറൊന്നും പറയാതെ സാർ ഭക്ഷണം കഴിക്കാനിരുന്നു.

അന്ന് കുറേനേരമെടുത്താണ് സാർ കഴിച്ച് തീർന്നത്. ഉച്ചകഴിഞ്ഞ് കുറേസമയം മുറ്റത്തെ പൂമരത്തിന്റെ ചോട്ടിലിരുന്ന് ഒരുപാട് സിഗററ്റുകൾ വലിച്ചുതള്ളുന്നത് ഞാൻ കണ്ടു. പിന്നിട് പിറകുവശത്ത് അലക്കിയിട്ട തുണികൾ ഞാൻ പെറുക്കിയെടുക്കുമ്പോൾ സാർ അവിടേക്ക് വന്നു. എങ്ങോട്ടോ നോക്കിനിന്നുകൊണ്ട് സാർ പറഞ്ഞു,

“വലിയ കേസാണ് ഇങ്ങനെ ഭാര്യമാരെ ഉപദ്രവിക്കുന്നത്….”
ഞാൻ നോക്കിയപ്പോൾ മാത്രം സാർ എന്നെയും നോക്കി.
“ശോശന്ന കേസിന് പോയാൽ അയാൾ തൂങ്ങും…”

എന്റെ മനസ്സിലേക്ക് സ്വപ്നമോളുടെ മുഖം തെളിഞ്ഞുവന്നു…
“എന്റെ മോളെ ഓർത്താണ് ഞാൻ….!”
ഞാൻ പറഞ്ഞൊപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *